കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Friday, September 27, 2024 2:07 AM IST
പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഉദുമ എംഎൽഎയുമായിരുന്ന പയ്യന്നൂർ അന്നൂർ പ്രിയദർശിനിയിലെ കെ.പി. കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 11ന് മൂരികൊവ്വൽ ശാന്തി സ്ഥലയിൽ.

ഭൗതികശരീരം കണ്ണൂർ ഡിസിസിയിലും കാസർഗോഡ് ഡിസിസിയിലും പൊതുദർശനത്തിനുവച്ച ശേഷം ഉച്ചകഴിഞ്ഞ് രണ്ടോടെ വിലാപയാത്രയായി രാത്രിയോടെ പയ്യന്നൂരിലെത്തിച്ചു. പയ്യന്നൂർ ഗാന്ധി പാർക്കിലും രാത്രി ഏഴിന് കാറമ്മേൽ പ്രിയദർശിനി മന്ദിരത്തിലും പൊതുദർശനത്തിനു വച്ചു.

ഈ മാസം നാലിന് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിനു സമീപം കാർ ഡിവൈഡറിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന്‍റെ വാരിയെല്ലിനു പരിക്കേറ്റിരുന്നു.

കാഞ്ഞങ്ങാട് നടന്ന യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം. ചികിത്സയിൽ കഴിയവേ തിരുവോണനാളിൽ വീട്ടിൽവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കെ.പി. കുഞ്ഞിക്കണ്ണനെ കെ. കരുണാകരനാണു കോൺഗ്രസിലേക്കു കൈപിടിച്ചുയർത്തിയത്. 1977 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1980, 87, 91, 2021 തെരഞ്ഞെടുപ്പുകളിൽ നിയമസഭയിലേക്കു മത്സരിച്ചു. 1987ൽ നിയമസഭാംഗമായി. കാസർഗോഡ് ഡിസിസി പ്രസിഡന്‍റായും സംഘടനാചുമതലയിലുൾപ്പെടെ ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.


കേരഫെഡ് ചെയർമാൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ഡയറക്ടർ, വൈദ്യുതി ബോർഡ് അംഗം, പയ്യന്നൂർ കോളജ് മാനേജ്മെന്‍റ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, പറക്കളായി പി.എൻ. പണിക്കർ സഹകരണ ആയുർവേദ മെഡിക്കൽ കോളജ് ചെയർമാൻ എന്നീ നിലകളിലും നിരവധി സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

നാഷണൽ ഖാദി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്‍റ്, കിംകോ പ്രസിഡന്‍റ്, കെ. കരുണാകരൻ സ്മാരക സമിതി ട്രഷറർ, വി.എൻ. എരിപുരം സ്മാരക സമിതി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

സംസ്കൃത പണ്ഡിതൻ ആനിടിൽ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാൾ-കുഞ്ഞങ്ങ അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: കെ. സുശീല (റിട്ട. മുഖ്യാധ്യാപിക, കാറമ്മേൽ എയുപി സ്കൂൾ). മക്കൾ: കെ.പി.കെ. തിലകൻ (പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), തുളസി (അധ്യാപിക, പയ്യന്നൂർ സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ). മരുമക്കൾ: അഡ്വ. വീണ എസ്. നായർ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്). സഹോദരങ്ങൾ: കമ്മാരൻ, ചിണ്ടൻ, നാരായണൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.