ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ് മൂന്നാഴ്ചയായിട്ടും നടപ്പായില്ല
ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ്  മൂന്നാഴ്ചയായിട്ടും നടപ്പായില്ല
Saturday, September 28, 2024 2:20 AM IST
കോട്ടയം: കേരളത്തിലെ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിർദേശിച്ച കരടുവിജ്ഞാപനം മലയാളത്തിൽ ഇറക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ മാസം അഞ്ചിന് വിധിച്ചിട്ട് ഇതുവരെയും മലയാളത്തിൽ വിജ്ഞാപനം ഇറങ്ങിയില്ല.

ഇഎസ്എ വിഷയം ലക്ഷക്കണക്കിന് സാധാരണ കർഷകരെ ബാധിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അത് മലയാളത്തിലായിരുന്നു പ്രസിദ്ധീകരിക്കേണ്ടതെന്നും അങ്ങനെ ചെയ്യാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ശാന്തൻപാറ രാജാപ്പാറ സജീവ് സെബാസ്റ്റ്യനും മുതലമട കടമക്കുറിശി കണ്ണദാവും നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താക്കും ജസ്റ്റീസ് എസ്. മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് കൃത്യമായ വിധിന്യായം പുറപ്പെടുവിച്ചത്.

മലയാളത്തിലുള്ള വിജ്ഞാപനമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങൾ അറിയണമെങ്കിൽ മലയാളം പരിഭാഷ വേണമെന്നും സംസ്ഥാന സർക്കാർ അഭിഭാഷകനും നിലപാടെടുത്തിരുന്നു.

കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ സംസ്ഥാന സർക്കാരാണ് മലയാളം പരിഭാഷ തയാറാക്കി നൽകേണ്ടതെന്നും സംസ്ഥാന സർക്കാർ മലയാളം പരിഭാഷ നടത്തിയാലേ കൃത്യത ഉണ്ടാകൂ എന്നും അങ്ങനെ ലഭിക്കുന്ന പരിസ്ഥിതി ലോല മേഖലയുടെ കരടുവിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കാൻ തയാറാണെന്നും കോടതിയെ അറിയിച്ചു.


ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിന്‍റെ മലയാളം പരിഭാഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണമെന്നും അത് കേന്ദ്ര സർക്കാർ ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും ആ തീയതി മുതൽ 60 ദിവസം ജനങ്ങൾക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

നാളിതുവരെയായിട്ടും മലയാളം പരിഭാഷ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള അവസാന ദിനം മലയാളം കരടുവിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിക്കുന്ന അന്നുമുതൽ 60 ദിവസമായിരിക്കുമെന്നു വ‍്യക്തമാണ്.

പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച കരടു വിജ്ഞാപനങ്ങൾ മലയാളത്തിൽ വേണമെന്ന് 2020 സെപ്റ്റംബർ 23നുതന്നെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കോഴിക്കോട് വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ട്രസ്റ്റി കാവിലുംപാറ സ്വദേശി ജോയി കണ്ണൻചിറ ഫയൽ ചെയ്ത കേസിലായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെതിരേ കേന്ദ്രസർക്കാർ ഫയൽ ചെയ്ത റിവ്യു പെറ്റീഷൻ 2021 ജനുവരി 28ന് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.