കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ വന്‍ പ്രതിഷേധം
കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ  വന്‍ പ്രതിഷേധം
Saturday, September 28, 2024 2:20 AM IST
നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ നിലമ്പൂരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് സിപിഎം. പി.വി. അന്‍വറിന്‍റെ കോലവും കത്തിച്ചു. സിപിഎം നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പ്രതിഷേധം നടത്തിയത്. സിപിഎം ഓഫീസായ കുഞ്ഞാലി മന്ദിരത്തിനു മുന്നില്‍നിന്നാരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

‘ചെങ്കൊടി തൊട്ടു കളിക്കേണ്ട’ എന്ന ബാനറിനു പിന്നില്‍ അണിനിരന്നാണ് പ്രവര്‍ത്തകര്‍ അന്‍വറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിഷേധിച്ചത്. “പുരയ്ക്കു മുകളിലേക്കു വളര്‍ന്നാല്‍ വെട്ടിമാറ്റാന്‍ മടിക്കില്ല” എന്ന മുദ്രവാക്യവും പ്രതിഷേധത്തില്‍ ഉയര്‍ന്നു. ടൗണ്‍ ചുറ്റി നടന്ന പ്രകടനം നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ കോലം കത്തിച്ചു.

“ഗോവിന്ദന്‍ മാസ്റ്ററും പാര്‍ട്ടിയും ഒന്നു പറഞ്ഞാല്‍ വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കു”മെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷന്‍, ജോര്‍ജ് കെ. ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂരിലെ സിപിഎം പ്രവര്‍ത്തകരും അണികളും തനിക്കൊപ്പമാണെന്നുള്ള പി.വി. അന്‍വര്‍ എംഎല്‍എയുടെ വാദത്തിന് മറുപടി നല്‍കാന്‍കൂടിയാണ് സിപിഎം നിലമ്പൂര്‍, എടക്കര ഏരിയാ കമ്മിറ്റികളുടെ കീഴില്‍ നിലമ്പൂര്‍, പൂക്കോട്ടുംപാടം, എടക്കര എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളും ബഹുജന സംഘടനകളും പ്രതിഷേധറാലിയില്‍ അണിനിരന്നു.


ഞായറാഴ്ച പി.വി. അന്‍വര്‍ എംഎല്‍എ നിലമ്പൂരില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍കൂടിയായിരുന്നു, അന്‍വറിനൊപ്പമല്ല പാര്‍ട്ടിക്കൊപ്പമാണു പ്രവര്‍ത്തകര്‍ എന്ന് തെളിയിക്കാന്‍ പ്രതിഷേധറാലികള്‍ നടത്തിയത്.

സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ആഹ്വാനമനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ അന്‍വറിനെതിരേ പ്രതിഷേധസമരം നടത്തി.

സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷന്‍, സിപിഎം. ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് കെ. ആന്‍റണി, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഹരിദാസന്‍, ചന്തക്കുന്ന് ലോക്കല്‍ സെക്രട്ടറി ഷാജി കരിമ്പുഴ, കരുളായി ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ചാലിയാര്‍ ലോക്കല്‍ സെക്രട്ടറി വിശ്വനാഥന്‍, സഹില്‍ അകമ്പാടം, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. മനോഹരന്‍, സുനന്ദ ഹരിദാസ്, ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.