വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന മുനന്പത്തെ ഭൂമിയുടെ ഉടമകൾക്ക് നിലവിലെ സ്ഥിതിയിൽ സ്ഥലം വില്പന നടത്താനോ ഈടുവച്ച് ബാങ്കുവായ്പയെടുക്കാനോ സാധിക്കുന്നില്ലെന്നതു മനസിലാക്കിയാണ് സ്വകാര്യ പണമിടപാടുകാർ ഈ തീരദേശത്ത് പലിശയുടെ ചാകരക്കോളറിഞ്ഞു വലമുറുക്കുന്നത്.
വേറെ നിവൃത്തിയില്ല ! മറ്റു മാർഗങ്ങളില്ലാത്തതിനാലാണു വലിയ പലിശ നൽകി സ്വകാര്യ പണമിടപാടുകാരിൽനിന്നു പണം കടം വാങ്ങേണ്ടിവരുന്നതെന്ന് വായ്പയെടുത്ത നാട്ടുകാരൻ പറയുന്നു. കടലിൽ പണിക്കു പോകുന്ന പല ദിവസങ്ങളിലും വെറുംകൈയോടെയാണു മടക്കം.
ആ ദിവസങ്ങളിൽ വായ്പയുടെ തിരിച്ചടവ് മുടങ്ങും. ഈ സ്ഥിതി ആവർത്തിക്കുന്പോൾ വേറെ കടമെടുക്കും. പലിശഭാരം കൂടി വീണ്ടും പ്രതിസന്ധിയിലാകുമെന്നറിയാം. എന്തു ചെയ്യാനാ...? വേറെ നിവൃത്തിയില്ല. വഖഫിന്റെ പേരിലുള്ള ഇപ്പോഴത്തെ പ്രശ്മില്ലായിരുന്നെങ്കിൽ ബാങ്ക് വായ്പ കിട്ടുമായിരുന്നു-അദ്ദേഹം പറഞ്ഞു.