മുനന്പത്തു ബാങ്ക് വായ്പ കിട്ടാക്കനി; വല വിരിച്ച് സ്വകാര്യ പണമിടപാടുകാർ‌
മുനന്പത്തു ബാങ്ക് വായ്പ കിട്ടാക്കനി; വല വിരിച്ച് സ്വകാര്യ പണമിടപാടുകാർ‌
Friday, September 27, 2024 2:07 AM IST
സിജോ പൈനാടത്ത്‌

കൊച്ചി: സ്വന്തം പേരിലുള്ള ഭൂമി ഈട് നൽകിയിട്ടും ബാങ്കുകൾ വായ്പ നിഷേധിക്കുന്ന ചെറായി-മുനന്പം മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വലയിൽ.

ബാങ്കുകളിൽനിന്നു വായ്പ കിട്ടാതായതോടെ ഇത്തരം പണമിടപാടുകാരിൽനിന്നു വലിയ പലിശയ്ക്കു പണം കടമെടുത്ത് പ്രതിസന്ധിയിലാകുന്നവർ നിരവധിയാണ്.

ആധാർ കാർഡിന്‍റെ പകർപ്പു മാത്രം വാങ്ങിവച്ച് 10,000 മുതൽ ഒരു ലക്ഷം രൂപവരെ വായ്പ നൽ‌കുന്ന ചെറുകിട പണമിടപാടുകാരുടെ ഏജന്‍റുമാർ ഈ പ്രദേശത്ത് എന്നുമെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

മക്കളുടെ വിദ്യാഭ്യാസത്തിനും വീടുകളുടെ നിർമാണത്തിനും നവീകരണത്തിനും വള്ളവും വലയും വാങ്ങാനുമൊക്കെയാണു പ്രദേശവാസികൾ സ്വകാര്യ പണമിടപാടുകാരിൽനിന്ന് പണം വായ്പയെടുക്കുന്നത്.

ബാങ്കുകളിലേതുപോലെ നടപടിക്രമങ്ങളുടെ നൂലാമാലകളൊന്നുമില്ലാതെ ഇവർ ആവശ്യക്കാർക്കു പണം നൽകും. പലപ്പോഴും പണം ആവശ്യമുള്ളവരാരെന്ന് അന്വേഷിച്ചറിഞ്ഞ് വീടുകളിലെത്തിയും പണം നൽകാൻ ഇവർ സന്നദ്ധരാണ്.

വായ്പയെടുക്കുന്ന തുകയ്ക്കനുസരിച്ച് പ്രതിദിനമായും പ്രതിവാരത്തിലും മാസത്തിലൊരിക്കലും തിരിച്ചടയ്ക്കുന്ന രീതിയിലാണു വായ്പ നൽകുന്നത്. 30000 രൂപ വായ്പയെടുത്തയാൾ 24 മാസംകൊണ്ടു കൃത്യമായി തിരിച്ചടവ് നടത്തിയാലും ആകെ 48000 രൂപ നൽകണം. 30000 രൂപയ്ക്ക് 18000 രൂപ പലിശ! ഇതിനിടയിൽ ഏതെങ്കിലും കാരണവശാൽ ഒരു മാസം തിരിച്ചടവ് മുടങ്ങിയാൽ പലിശഭാരം വീണ്ടും കൂടും. തിരിച്ചടവ് മുടങ്ങുന്നത് തുടർച്ചയായാൽ ഭീഷണിയും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.


വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന മുനന്പത്തെ ഭൂമിയുടെ ഉടമകൾക്ക് നിലവിലെ സ്ഥിതിയിൽ സ്ഥലം വില്പന നടത്താനോ ഈടുവച്ച് ബാങ്കുവായ്പയെടുക്കാനോ സാധിക്കുന്നില്ലെന്നതു മനസിലാക്കിയാണ് സ്വകാര്യ പണമിടപാടുകാർ ഈ തീരദേശത്ത് പലിശയുടെ ചാകരക്കോളറിഞ്ഞു വലമുറുക്കുന്നത്.

വേറെ നിവൃത്തിയില്ല !

മറ്റു മാർഗങ്ങളില്ലാത്തതിനാലാണു വലിയ പലിശ നൽകി സ്വകാര്യ പണമിടപാടുകാരിൽനിന്നു പണം കടം വാങ്ങേണ്ടിവരുന്നതെന്ന് വായ്പയെടുത്ത നാട്ടുകാരൻ പറയുന്നു. കടലിൽ പണിക്കു പോകുന്ന പല ദിവസങ്ങളിലും വെറുംകൈയോടെയാണു മടക്കം.

ആ ദിവസങ്ങളിൽ വായ്പയുടെ തിരിച്ചടവ് മുടങ്ങും. ഈ സ്ഥിതി ആവർത്തിക്കുന്പോൾ‌ വേറെ കടമെടുക്കും. പലിശഭാരം കൂടി വീണ്ടും പ്രതിസന്ധിയിലാകുമെന്നറിയാം. എന്തു ചെയ്യാനാ...? വേറെ നിവൃത്തിയില്ല. വഖഫിന്‍റെ പേരിലുള്ള ഇപ്പോഴത്തെ പ്രശ്മില്ലായിരുന്നെങ്കിൽ ബാങ്ക് വായ്പ കിട്ടുമായിരുന്നു-അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.