തോട്ടംമേഖലയിലെ ടൂറിസം സാധ്യത അനന്തമെന്നു വിദഗ്ധര്‍
Saturday, September 28, 2024 12:33 AM IST
കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ കേരള ടൂറിസം പുതിയ തലത്തിലേക്ക് എത്തുമെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

തോട്ടം മേഖലയുടെ വൈവിധ്യവത്കരണത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കേരള ടൂറിസത്തിന്‍റെ മുഖമുദ്രയായി ഇതു മാറുമെന്നും വ്യവസായലോകം കണക്കുകൂട്ടുന്നു.

നിലവില്‍ സംസ്ഥാനത്തെ തോട്ടം മേഖലയുടെ അഞ്ചു ശതമാനത്തിൽ മാത്രമാണു വൈവിധ്യവത്കരണത്തിന് അനുമതിയുള്ളത്. കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം മേഖലയാണു തോട്ടങ്ങള്‍. ടൂറിസം മേഖലയുടെ സ്വര്‍ണഖനിയാണ് പ്ലാന്‍റേഷനുകളെന്ന് സിജിഎച്ച് എര്‍ത്ത് മേധാവിയും കെടിഎം സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റുമായിരുന്ന ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടി.


തോട്ടം മേഖലയില്‍ നിക്ഷേപം നടത്താന്‍ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാല്‍ ഈ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനാകും. നിലവിലുള്ള സാഹചര്യത്തില്‍ത്തന്നെ തോട്ടങ്ങളിലെ കെട്ടിടങ്ങള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലാന്‍റേഷന്‍ മേഖലയിലെ ടൂറിസം അവസരങ്ങള്‍ പത്തു ശതമാനമെങ്കിലും ഉപയോഗപ്പെടുത്തിയാല്‍ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഈ രംഗത്തെ സംരംഭക സുജ അരുണ്‍ ചൂണ്ടിക്കാട്ടി.

വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന കെടിഎമ്മിന്‍റെ സമാപനദിനമായ നാളെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.