തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്പേ മുങ്ങി
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം;  പോലീസ് എത്തും മുന്പേ മുങ്ങി
Saturday, September 28, 2024 12:33 AM IST
തൃശൂർ: കേരളത്തിൽ മൂന്നുവർഷത്തെ ഇടവേളയ്ക്കിടയിൽ ആവർത്തിച്ച മോഷണം പോലീസിനെ ഞെട്ടിച്ചു. 2018, 2021 വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് വിപുലമായ എടിഎം കൊള്ള നടക്കുന്നത്. ഗൂഗിൾ മാപ്പിൽ എടിഎമ്മുകൾ രേഖപ്പെടുത്തിയശേഷമായിരുന്നു മോഷണമെന്നാണു സേലം കാർഗോ ഡിഐഡി ഉമയുടെ വിശദീകരണം. ക്യത്യമായ പരിശീലനത്തിനൊടുവിൽ
സംഘത്തിന്‍റെ ഓപ്പറേഷൻ ഇങ്ങനെ:

സമയം: വെള്ളിയാഴ്ച പുലർച്ചെ 2.10

ഇരിങ്ങാലക്കുട മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐയുടെ എടിഎമ്മിൽ മോഷണം. ഏകദേശം 33,90,000 രൂപ കവർന്നു. വെള്ളനിറത്തിലുള്ള ക്രെറ്റ കാറിലെത്തിയ സംഘത്തിൽ ഒരാൾ മുഖം മറച്ച് ആദ്യം കൗണ്ടറിലെ സിസിടിവിയിലും പിന്നീട് എടിഎമ്മിന്‍റെ കാമറയിലും സ്പ്രേ പെയിന്‍റ് അടിച്ചു മറച്ചു. ഇതിനുമുന്പ് തൊട്ടടുത്തുള്ള അമ്മൂസ് ഹോട്ടലിന്‍റെ സിസിടിവി കാമറയും നശിപ്പിച്ചു. പിന്നാലെ പുറത്തിറങ്ങിയ സംഘം എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചുതകർത്തു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു സന്ദേശം. ബാങ്കിന്‍റെ കണ്‍ട്രോൾ റൂമിലും അപായ സന്ദേശം.

ബാങ്കിന്‍റെ ഡൽഹി ഓഫീസിൽനിന്നു തൃശൂർ റൂറൽ പോലീസിനു സന്ദേശം കൈമാറി. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് സ്ഥലത്തെത്തുന്പോഴേക്കും സംഘം കടന്നു. മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്ത കാമറയിൽനിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.

എടിഎമ്മിന്‍റെ പണം നിറയ്ക്കുന്ന ട്രേകൾ അടക്കം മുറിച്ചുമാറ്റിയാണു സംഘം കടന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് എടിഎമ്മിൽ പണം നിറച്ചത്. വിവരമറിഞ്ഞു റൂറൽ എസ് പി നവനീത് ശർമയുടെയും സിഐ അനീഷ് കരീമിന്‍റെയും നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.

സമയം: പുലർച്ചെ മൂന്ന് : തൃശൂർ നഗരം, നായ്ക്കനാലിനു സമീപം ഷൊർണൂർ റോഡ്

പാതിരാത്രിയിൽപോലും ജനസഞ്ചാരമുള്ള തൃശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ സരോജ നഴ്സിംഗ് ഹോമിനടുത്തായിരുന്നു രണ്ടാമത്തെ കവർച്ച. 9,86,700 രൂപ കവർന്നു. 3.10നു കവർച്ച നടന്നതിന്‍റെ വിവരം ലഭിച്ചത് 3.58ന്. ഇവിടെയും പോലീസ് എത്തുന്പോഴേക്കും പ്രതികൾ കടന്നു. റോഡരികിലാണ് എടിഎം. സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണറടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

സമയം: പുലർച്ചെ 3.40 : തൃശൂർ-ഷൊർണൂർ സംസ്ഥാന പാത

കോലഴി പൂവണി സെന്‍ററിലെ എടിഎമ്മിൽ 3.40നു കവർച്ച. ഇവിടെ എടിഎമ്മിനുപുറമേ കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) കൂടിയുണ്ട്. ഇതും മോഷ്ടാക്കൾ പൊളിച്ചിട്ടുണ്ടെന്നാണു സൂചന. വ്യാഴാഴ്ച എടിഎമ്മിൽ 25 ലക്ഷം നിറച്ചെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. സിഡിഎമ്മിൽ എത്ര പേർ പണം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നു വ്യക്തമല്ല. 25,65,000 രൂപ നഷ്ടമായെന്നാണു പ്രാഥമികനിഗമനം. സമീപത്തെ വർക്ക്ഷോപ്പിലുള്ള സിസിടിവിയിൽനിന്നു ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇതേ എടിഎമ്മിൽ രണ്ടുവർഷംമുന്പും കവർച്ചാശ്രമം നടന്നു. ഇന്നോവ കാറിലെത്തിയവർ എടിഎം മെഷീൻ കയർ കെട്ടി വലിച്ചുകൊണ്ടുപോകാനാണു ശ്രമിച്ചത്. ഈ കേസിൽ ആരെയും പിടികൂടിയിട്ടില്ല. ഇവിടെനിന്നു മണ്ണുത്തി വഴി, പന്നിയങ്കര ടോൾ പ്ലാസവഴിയാണു പ്രതികൾ കടന്നത്. കണ്ടെയ്നർ ലോറി കടക്കുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.


പോലീസ് പരിശോധിച്ചതു ഗ്യാസ് കട്ടർ ശൈലി; 2021ലും കടന്നതു കണ്ടെയ്നർ ലോറിയിൽ


തൃശൂർ: ഇന്നലെ പുലർച്ചെ മൂന്നിന് എടിഎം കൊള്ള നടന്നു മണിക്കൂറുകൾക്കകം പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചെന്നു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. പുലർച്ചെ 2.10നാണ് ആദ്യ മോഷണവിവരം ലഭിച്ചത്.

3.10ന് സരോജ നഴ്സിംഗ് ഹോമിനു സമീപത്തെ എടിഎമ്മിലും 4.20നു കോലഴിയിലും മോഷണം നടന്നെന്നു വിവരം ലഭിച്ചു. ആദ്യം തൃശൂർ, എറണാകുളം ജില്ലകളിൽ മുന്നറിയിപ്പു നൽകി.

ഇതിനിടെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വെള്ളനിറത്തിലുള്ള ക്രെറ്റ കാർ ഒന്നിൽക്കൂടുതൽ സംഭവസ്ഥലത്തു കണ്ട വിവരം ലഭിച്ചു. രണ്ടാമത്തെ മോഷണസ്ഥലത്തെത്തിയപ്പോൾ പുകയുടെ സാന്നിധ്യം കണ്ടതിനാൽ ഗ്യാസ് കട്ടർ മോഷണത്തിന് ഉപയോഗിച്ചെന്ന നിഗമനത്തിലെത്തി. ഇവർ പാലക്കാട് ഭാഗത്തേക്കു പോകാൻ സാധ്യതയുണ്ടെന്നു വിലയിരുത്തി പാലക്കാട് എസ്പിക്കും കോയന്പത്തൂർ എസ് പിക്കും മുന്നറിയിപ്പ് നൽകി. തൃശൂർ റൂറൽ എസ്പി കേരളത്തിലെ മറ്റു ജില്ലകൾക്കും മുന്നറിയിപ്പ് നൽകി.

കൃഷ്ണഗിരി, ഈറോഡ്, സേലം, നാമക്കൽ ജില്ലയ്ക്കു സിറ്റി പോലീസ് കമ്മീഷണറും അറിയിപ്പു നൽകി. ഗ്യാസ് കട്ടർ സംഘം നേരത്തെയും കേരളത്തിലെത്തിയിരുന്നു. 2017-18 ൽ ആലപ്പുഴയിലും 2021ൽ കണ്ണൂരിലും എത്തിയിട്ടുണ്ട്. ഹരിയാനയിലെ മേവത് എന്നും ഇപ്പോൾ നൂഹ് എന്നും അറിയപ്പെടുന്ന ജില്ലയിൽനിന്നുള്ളവരുടെ രീതിയാണിതെന്നു മനസിലാക്കി. രാജസ്ഥാന്‍റെ വടക്കൻപ്രദേശവും ഹരിയാനയുടെ കിഴക്കൻഭാഗവും ഉൾപ്പെടുന്ന മേഖലയാണിത്.

2021ൽ കണ്ണൂർ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് എടിഎമ്മുകളിൽ നടന്ന കവർച്ച സമാന രീതിയിലുള്ളതായിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടിയിരുന്നു. ഈ കേസിലും കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് കടന്നത്. അതിനാൽ കണ്ടെയ്നർ ലോറി കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നു നിർദേശിച്ചു.


തമിഴ്നാട് പോലീസ് രാവിലെ ഏഴുമുതൽ നാമക്കലിലും കൃഷ്ണഗിരിയിലും പരിശോധന തുടങ്ങി. ഇതിനുശേഷമാണ് ഏറ്റുമുട്ടലും അറസ്റ്റുമുണ്ടായതെന്ന് ആർ. ഇളങ്കോ വ്യക്തമാക്കി. കൃഷ്ണഗിരിയിൽ ഒരാഴ്ചമുന്പ് സമാന രീതിയിൽ കവർച്ച നടന്നെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ 5.30നുതന്നെ കാർ തിരിച്ചറിഞ്ഞിരുന്നു. നന്പർ പ്ലേറ്റ് വ്യക്തമല്ലാത്തതുകൊണ്ടും ഗ്യാസ് കട്ടർ രീതിയായതുകൊണ്ടും കണ്ടെയ്നറിൽ കയറ്റി പോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തി.

ഇടയ്ക്കു കാർ കയറ്റിയ ഒരു കണ്ടെയ്നർ കണ്ടെത്തിയെങ്കിലും അതു വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയ ഒന്നായിരുന്നു. പാലക്കാട്, നാമക്കൽ ഭാഗത്തു വേറെയും കണ്ടെയ്നറുകൾ പരിശോധിച്ചെന്നും പ്രതികളുടെ വിവരങ്ങൾ തമിഴ്നാട് പോലീസിന്‍റെ പക്കലാണുള്ളതെന്നും ആർ. ഇളങ്കോ പറഞ്ഞു.

കാർ കടത്തിയതു ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ


തൃശൂർ: കേരളത്തിൽനിന്നു കാർ കടത്തിയതു നിയമപരമായി കേരളത്തിൽ ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയാണു കണ്ടെയ്നറുമായി പോയത്.

മുന്പും ഇത്തരത്തിൽ കൊള്ളമുതൽ കടത്തിയിട്ടുണ്ടെന്നു തമിഴ്നാട്, ആന്ധ്രപ്രദേശ് പോലീസിൽനിന്നു മനസിലാക്കിയിരുന്നു. കുറച്ചുദൂരം കണ്ടെയ്നറിലും ബാക്കി ദൂരം ഓടിച്ചുമാണു കേരളത്തിലേക്കു കാർ എത്തിച്ചതെന്നാണു മറ്റു സംസ്ഥാനങ്ങളിലെ പോലീസ് പറയുന്നത്. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണ്.

കൊള്ളയ്ക്കുശേഷം കാർ എവിടെവച്ചാണു കണ്ടെയ്നറിൽ കയറ്റിയതെന്നും വ്യക്തമല്ല. കാറിനു നന്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. പ്രതികളെ ചോദ്യംചെയ്യാൻ കേരള പോലീസിന്‍റെ സംഘം എത്തിയിട്ടുണ്ട്. അവരിൽനിന്നു കൂടുതൽ വിവരം ലഭിക്കുമെന്നാണു കരുതുന്നതെന്നും തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ നടന്നതിനാൽ ജുഡീഷൽ നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ കേരളത്തിൽ എത്തിക്കാനാകൂ എന്നും ഇളങ്കോ പറഞ്ഞു.


കവർച്ചക്കാരിൽ രണ്ടുപേർ എത്തിയതു വിമാനത്തിൽ


സേലം: എടിഎം കവർച്ചക്കേസിൽ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ടുപേർ കവർച്ചയ്ക്കായി കേരളത്തിൽ എത്തിയതു വിമാനത്തിൽ. മൂന്നുപേർ കാറിലും മറ്റുള്ളവർ ട്രക്കിലുമായി എത്തി.

ഏഴുപേരെയാണ് പോലീസ് കുടുക്കിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രം, അസീർ അലി, സുമാനുദീൻ എന്നിവരാണു സംഘാംഗങ്ങൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു ട്രക്ക് ഉടമ സുമാനുദീൻ ആണെന്നു തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചു.

എടിഎം കവർച്ചയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രമാണ്. ഏതെല്ലാം എടിഎമ്മുകളിൽ കവർച്ച നടത്തണമെന്നു തീരുമാനിച്ചത് ഇയാളാണെന്നു പ്രതികൾ മൊഴിനൽകി. സംഘം വ്യാഴാഴ്ച തൃശൂരിലെത്തി. മുബാറക്കിന് കവർച്ച ആസൂത്രണത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നെന്നും പോലീസ് പറഞ്ഞു. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടർന്നു.


പത്തുമിനിറ്റിൽ കട്ടിംഗ്, കവർച്ച


തൃശൂർ: പല എടിഎമ്മുകൾ വാങ്ങി പരിശീലനം നടത്തി പത്തു മിനിറ്റിനുള്ളിൽ കട്ടിംഗ് നടത്താൻ ട്രെയിനിംഗ് ലഭിച്ചവരാണു കവർച്ചസംഘാംഗങ്ങളെന്നു പോലീസ്.

ആദ്യം ഒരാൾ മാത്രം മുഖം മറച്ച് സിസിടിവി, എടിഎം കാമറകളിൽ സ്പ്രേ പെയിന്‍റ് അടിച്ചു മറച്ചശേഷം മറ്റുള്ളവർ ചേർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്തുന്നതാണു രീതി. എടിഎമ്മുകളുടെ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെട്ടതുകൊണ്ട് ആദ്യമോഷണത്തിന്‍റെ വിവരം 25 മിനിറ്റിനുള്ളിൽ ലഭിച്ചു. രണ്ടാമത്തെ അലാം 50 മിനിറ്റിനുള്ളിലും ലഭിച്ചു.

2021ൽ കണ്ണൂരിൽ നടന്ന മോഷണത്തിന്‍റെ വിവരം അഞ്ചു മണിക്കൂറിനുശേഷമാണ് അറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞും അറസ്റ്റ്ചെയ്തത് ഒരാഴ്ച കഴിഞ്ഞുമാണ്.

മുന്പ് ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്ബിഐ, വണ്‍ ഇന്ത്യ, കോർപറേഷൻ ബാങ്ക് എടിഎമ്മികളിലായിരുന്നു സമാനമോഷണം. ഇന്നലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും എല്ലാം എസ്ബിഐ എടിഎം ആണ്. എസ്ബിഐ എടിഎമ്മുകളിൽ കൃത്യമായി പണം നിറയ്ക്കുമെന്ന് കൊള്ളസംഘത്തിന് അറിയാമായിരുന്നു.

കടപ്പയിലും ഇതേ സംഘമാണു മോഷണം നടത്തിയതെന്ന സൂചനയുണ്ട്. കൃഷ്ണഗിരിയിലെ മോഷണത്തിൽ ഇവർക്കു പങ്കില്ലെന്നും വിവരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.