മുല്ലപ്പെരിയാര്‍: ടണല്‍ സമരസമിതി അനിശ്ചിതകാല സമരത്തിലേക്ക്
മുല്ലപ്പെരിയാര്‍: ടണല്‍ സമരസമിതി അനിശ്ചിതകാല സമരത്തിലേക്ക്
Saturday, September 28, 2024 12:33 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തില്‍നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സുപ്രീംകോടതി നിര്‍ദേശിച്ച ടണല്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.

മുല്ലപ്പെരിയാര്‍ കേസില്‍ 2014 മേയ് ഏഴിനാണു സുപ്രീം കോടതി തേക്കടി റിസര്‍വോയറില്‍ 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്. ടണല്‍ നിര്‍മിച്ചാല്‍ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ ജലം ഒഴുക്കി അണക്കെട്ടിലെ പരമാവധി ജലം കുറച്ച് അപകടരഹിതമാക്കി കേരളത്തിലെ ആറു ജില്ലകളിലെ ഒന്നരക്കോടിയിലധികം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


വൈപ്പിന്‍ മാലിപ്പുറം മൈതാനത്ത് ഒക്ടോബര്‍ രണ്ടിനു വൈകുന്നേരം നാലിന് ജനകീയ സമ്മേളനവും തുടര്‍ന്ന് ലക്ഷ്യം നേടുന്നതുവരെ അനിശ്ചിതകാല റിലേ ഉപവാസസമരവും ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് സമരം ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാറില്‍ പുതിയ ടണല്‍ എന്ന ആശയം സുപ്രീംകോടതി വഴി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രഫ. സി.പി. റോയ് പങ്കെടുക്കും.

സമരസമിതി പ്രസിഡന്‍റ് രമേഷ് രവി, സ്മിജിന്‍ രാജ്, ജയ്‌വി മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.