പോലീസ് എന്‍റെ പിന്നാലെ: പി.വി. അൻവർ
പോലീസ് എന്‍റെ പിന്നാലെ: പി.വി. അൻവർ
Friday, September 27, 2024 2:07 AM IST
നിലമ്പൂർ: പോലീസ് തന്‍റെ പിന്നാലെയുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. ഇന്നലെ രാത്രി രണ്ടുമണിക്കാണു ഞാന്‍ കിടന്നത്. വീട്ടില്‍നിന്നു നോക്കുമ്പോള്‍ താഴെ റോഡരികില്‍ ശബ്ദംകേട്ടു.

ജനല്‍തുറന്ന് താഴേക്ക് നോക്കിയപ്പോള്‍ രണ്ടുപേര്‍ അവിടെ നില്‍ക്കുന്നു. ശബ്ദമുണ്ടാക്കാതെ വീടിന്‍റെ പിറകിലൂടെ വന്നുനോക്കുമ്പോള്‍ രണ്ടു പോലീസുകാരാണെന്ന് മനസിലായി. ഞാന്‍ വീട്ടിലെ മുറിയിലിരുന്ന് ഫോണില്‍ സംസാരിച്ചത് അവര്‍ കേട്ടോ എന്നറിയില്ല. എടവണ്ണ പഞ്ചായത്തില്‍ ഗേറ്റ് അടയ്ക്കാത്ത വീടാണ് എന്‍റെ വീട്.

വര്‍ഷങ്ങളായി ഗേറ്റ് അടയ്ക്കാറേയില്ല. ഒരു പൊതുസ്ഥലം പോലെ കിടക്കുന്ന വീടാണ്. വീടിനു ചുറ്റും എപ്പോഴും ആളുകള്‍ക്ക് വരാം, നടക്കാം; ഒരു നിയന്ത്രണവുമില്ല. അപ്പോള്‍ ഞാന്‍ ഇരിക്കുന്ന ഈ മുറിയില്‍നിന്ന് എന്‍റെ സംസാരം അവര്‍ കേള്‍ക്കുന്നുണ്ടാകും. അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷത്തിനും വിമർശനം

പ്രതിപക്ഷത്തിന്‍റെ നിലപാടിനെ അന്‍വര്‍ വിമര്‍ശിച്ചു. ഇത്രയേറെ ആരോപണങ്ങള്‍ താന്‍ ഉയര്‍ത്തിയിട്ടും പ്രതിപക്ഷം പ്രതികരിക്കാതിരിക്കുന്നത് എല്ലാ പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായതിനാലാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മൗനത്തിലാണ്. എല്ലാം സമ്മതിക്കുകയാണ് അവര്‍. മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഇവര്‍ക്കു കഴിയുന്നില്ല.


കേരളം നേരിടുന്ന ഗുരുതര വിഷയം ഇവിടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒത്തുതീര്‍പ്പമായി ഒറ്റക്കെട്ടാണ്. അതിനാല്‍ ഒരുകാര്യവും നേരായ വഴിക്ക് അന്വേഷിക്കുകയോ പോവുകയോ ഇല്ല. ഇതാണ് കേരളത്തിന്‍റെ ഏറ്റവും വലിയ ശാപമെന്നും അന്‍വര്‍ പറഞ്ഞു.

""നെഹ്റുകുടുംബവുമായി ‌ ബന്ധം''

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ ടെസ്റ്റ് വിവാദം ഉയര്‍ത്തിയ താങ്കളെ കോണ്‍ഗ്രസ് സ്വീകരിക്കുമോയെന്ന ചോദ്യത്തിന്, നെഹ്റു കുടുംബവുമായി ഏറെ ബന്ധമുള്ള കുടുംബമാണ് തന്‍റേതെന്നും ജവഹര്‍ലാല്‍ നെഹ്റു കിടന്നുറങ്ങിയ വീടാണ് തന്‍റേതെന്നും അൻവർ മറുപടി പറഞ്ഞു.

ഇന്ദിരാഗാന്ധിയോടും രാജീവ് ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഏറെ ബഹുമാനവും സ്നേഹവുമാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ഡിഎന്‍എയാണ് താന്‍ ഉദ്ദേശിച്ചതെന്നും അതും മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നു രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടി മാത്രമായിരുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്‍റെ പഴയകാല നേതാക്കളെ പ്രശംസിച്ച അന്‍വര്‍ പുതിയ നേതൃത്വത്തെ വിമര്‍ശിച്ചു. ആരെങ്കിലും ഭയപ്പെടുത്തി വായ അടപ്പിക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ അതു നടക്കില്ലെന്നും മുഖ്യമന്ത്രിയുടെ പേര് പറയാതെ പറഞ്ഞാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.