"എന്‍റെ നെഞ്ചത്തു കയറിയിട്ട് എന്തു കാര്യം?'; എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
 എന്‍റെ നെഞ്ചത്തു  കയറിയിട്ട് എന്തു കാര്യം? ;  എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
Saturday, September 28, 2024 2:21 AM IST
നിലമ്പൂര്‍: സിപിഎമ്മിനു മറുപടിയുമായി പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അത് പോലീസ് ആണ് ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തി അന്‍വറിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് അന്‍വറിന്‍റെ മറുപടി. പി. ശശി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പാര്‍ട്ടിക്ക് നല്‍കിയ കത്ത് ഇന്ന് പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു.

“പൊതുപ്രശ്നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്കു വരാത്ത സ്ഥിതിയാണ്. നാടകം കളിച്ചിട്ട് വസ്തുനിഷ്ഠമായ അന്വേഷണമാണു നടക്കുന്നതെന്നു പറഞ്ഞാല്‍ വിളിച്ചുപറയുകയല്ലാതെ മറ്റെന്തു ചെയ്യണം? പോലീസ് ചെയ്യേണ്ട പണി ഞാന്‍ ചെയ്യേണ്ട അവസ്ഥയാണ്. പാര്‍ട്ടി പറഞ്ഞത് ഞാന്‍ അനുസരിച്ചു. പാര്‍ട്ടിയോടുള്ള എന്‍റെ അഭ്യര്‍ഥന പരിഗണിച്ചില്ല. സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല”-അൻവർ പറഞ്ഞു.

പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. “സ്വാതന്ത്ര്യമുണ്ടെന്നതു പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അതു നടക്കാറില്ല. അഭിപ്രായം പറഞ്ഞാല്‍ വിവരമറിയും.

ഉള്‍പാര്‍ട്ടി ജനാധിപത്യം ഇഎംഎസിന്‍റെയും എകെജിയുടെയും നായനാരുടെയും കാലത്ത് പ്രാവര്‍ത്തികമായിരുന്നു’’- അന്‍വര്‍ പറഞ്ഞു. എം.വി. ഗോവിന്ദന്‍റെ ഭാഷയെയും അന്‍വര്‍ പരിഹസിച്ചു. “അദ്ദേഹത്തിന്‍റെ മലയാളം എനിക്കു വശമില്ല. എനിക്ക് ആ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞല്ലോ? അച്ചടിഭാഷയെന്നു പറഞ്ഞ് മാഷിനെ കളിയാക്കുകയല്ല”- അന്‍വര്‍ പറഞ്ഞു.

“മാമി കേസ് കോഴിക്കോട്ടെ ജനങ്ങള്‍ക്കു മുന്നില്‍ തിങ്കളാഴ്ച വിശദീകരിക്കും. എം.ആര്‍. അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തു പോലും കയറാന്‍ അനുവദിക്കരുത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച കനത്ത ആഘാതത്തെക്കുറിച്ച് വെറുമൊരു ഏഴാംകൂലിയായ പി.വി. അന്‍വര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആ വിവരങ്ങള്‍ വച്ചാണു സംസാരിക്കുന്നത്.


വടകരയില്‍ തോറ്റത് കെ.കെ. ശൈലജയുടെ കുഴപ്പംകൊണ്ടല്ല. പാര്‍ട്ടി സഖാക്കള്‍ വോട്ട് മറിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിനാലാണ്. പിണറായിയില്‍ അടക്കം വോട്ട് ചോര്‍ന്നു. ഇത്രവലിയ തോല്‍വിയേറ്റിട്ട് അത് പരിശോധിക്കാതെ എന്‍റെ നെഞ്ചത്തേക്കു കയറിയിട്ട് എന്തുകാര്യം? എനിക്കെതിരായ നേതൃത്വത്തിന്‍റെ നിലപാട് ജനങ്ങള്‍ക്കു വ്യക്തമായി മനസിലായിട്ടുണ്ട്. എനിക്കെതിരെ മൂര്‍ദാബാദ് വിളിച്ചവര്‍ യാഥാര്‍ഥ്യം മനസിലാക്കി സിന്ദാബാദ് വിളിച്ചു.”

മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് അന്‍വറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. “മുഖ്യമന്ത്രിയില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും താന്‍ പ്രതീക്ഷിച്ചില്ല. പിണറായി സര്‍ക്കാരും സിപിഎമ്മും രക്ഷപ്പെടണമെന്ന ലക്ഷ്യത്തിലാണു ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിക്കാനാണു ഞാന്‍ ശ്രമിച്ചത്. പക്ഷേ, ആ കപ്പല്‍ മുക്കാന്‍ വന്നവന്‍ എന്ന രീതിയിലാണ് എന്നെ കണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു കൂടുതല്‍ പേര്‍ മടുത്ത് പുറത്തുപോകും. കമ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതി ലഭിക്കുന്നില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും’’- അന്‍വര്‍ പറഞ്ഞു.

“എന്നെ ചവിട്ടി പുറത്താക്കിയാലൊന്നും പുറത്തുപോകില്ല. രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്ക് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. എല്ലാവര്‍ക്കുമെതിരേയും സംസാരിക്കും.

ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനാണു ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിള്‍ ഫോം ഇട്ടത്’’-അൻവർ പറഞ്ഞു. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം ആലോചിക്കുമോ എന്ന ചോദ്യത്തിന്, പിന്തുണ നല്‍കാന്‍ ജനങ്ങള്‍ ഒരുക്കമാണെങ്കില്‍ അക്കാര്യം ആലോചിക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.