വടകരയില്‍ തോറ്റത് കെ.കെ. ശൈലജയുടെ കുഴപ്പംകൊണ്ടല്ല. പാര്‍ട്ടി സഖാക്കള്‍ വോട്ട് മറിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിനാലാണ്. പിണറായിയില്‍ അടക്കം വോട്ട് ചോര്‍ന്നു. ഇത്രവലിയ തോല്വിയേറ്റിട്ട് അത് പരിശോധിക്കാതെ എന്റെ നെഞ്ചത്തേക്കു കയറിയിട്ട് എന്തുകാര്യം? എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്കു വ്യക്തമായി മനസിലായിട്ടുണ്ട്. എനിക്കെതിരെ മൂര്‍ദാബാദ് വിളിച്ചവര്‍ യാഥാര്‍ഥ്യം മനസിലാക്കി സിന്ദാബാദ് വിളിച്ചു.”
മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് അന്‍വറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “മുഖ്യമന്ത്രിയില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും താന്‍ പ്രതീക്ഷിച്ചില്ല. പിണറായി സര്‍ക്കാരും സിപിഎമ്മും രക്ഷപ്പെടണമെന്ന ലക്ഷ്യത്തിലാണു ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിക്കാനാണു ഞാന്‍ ശ്രമിച്ചത്. പക്ഷേ, ആ കപ്പല്‍ മുക്കാന്‍ വന്നവന് എന്ന രീതിയിലാണ് എന്നെ കണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു കൂടുതല്‍ പേര് മടുത്ത് പുറത്തുപോകും. കമ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതി ലഭിക്കുന്നില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും’’- അന്‍വര്‍ പറഞ്ഞു.
“എന്നെ ചവിട്ടി പുറത്താക്കിയാലൊന്നും പുറത്തുപോകില്ല. രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്ക് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. എല്ലാവര്‍ക്കുമെതിരേയും സംസാരിക്കും.
ജനങ്ങള്‍ എവിടെ നില്ക്കുന്നു എന്നറിയാനാണു ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിള്‍ ഫോം ഇട്ടത്’’-അൻവർ പറഞ്ഞു. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം ആലോചിക്കുമോ എന്ന ചോദ്യത്തിന്, പിന്തുണ നല്കാന് ജനങ്ങള്‍ ഒരുക്കമാണെങ്കില്‍ അക്കാര്യം ആലോചിക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.