എഡിജിപി പോലീസ് അക്കാദമിയിൽ മൂന്നു ദിവസം തങ്ങിയതിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യയോഗം വിളിച്ചതിന്റെയും വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
പ്രതിപക്ഷം ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഇതു പ്രഖ്യാപിച്ചാൽ രാഷ്ട്രീയമായി പ്രതിപക്ഷ വിജയമായി ചൂണ്ടിക്കാട്ടപ്പെടുന്ന അവസ്ഥ വരും. ഇതിനാൽ ജുഡീഷൽ അന്വേഷണസാധ്യത മുഖ്യമന്ത്രി തള്ളിയിരുന്നു.
എഡിജിപിയുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർ തീരുമാനം എടുക്കാമെന്നു മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.
ആവശ്യമെങ്കിൽ തുടരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചിരുന്നു.