പൂരം കലക്കൽ : എഡിജിപിയുടെ റിപ്പോർട്ട് തള്ളി
പൂരം കലക്കൽ : എഡിജിപിയുടെ റിപ്പോർട്ട് തള്ളി
Friday, September 27, 2024 2:07 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ റിപ്പോർട്ട് തള്ളിയ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി രണ്ട് ഉന്നതതല അന്വേഷണങ്ങൾക്കു സർക്കാരിനോടു ശിപാർശ ചെയ്തു.

പൂരവുമായി ബന്ധപ്പെട്ടു പോലീസിനുണ്ടായ വീഴ്ചകൾ സംസ്ഥാന പോലീസ് മേധാവിയുടെ സമിതി അന്വേഷിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ. പൂരം കലക്കാൻ നടന്ന ഗൂഢാലോചനാ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് സർക്കാരിനു നൽകിയ ശിപാർശ.

ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ഇന്നലെ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായതായി സൂചനയില്ല.

ഇന്നലെ ഡൽഹിയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയ ശേഷമാണോ അന്വേഷണം പ്രഖ്യാപിക്കുകയെന്നതു വ്യക്തമല്ല. ഓണ്‍ലൈനായി ഭരണവും ഫയൽ ഒപ്പിടീലും മന്ത്രിസഭായോഗവും വരെ ചേരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും ഓണ്‍ലൈൻ തീരുമാനം വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

തൃശൂർ പൂരം നടക്കുന്ന ദിവസങ്ങളിൽ തൃശൂരിലുണ്ടായിരുന്ന ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ പൂരത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യം ഡിജിപി ഷെയ്ക് ദർബേഷ് സാഹിബ് ഉന്നയിച്ചിരുന്നു.


എഡിജിപി പോലീസ് അക്കാദമിയിൽ മൂന്നു ദിവസം തങ്ങിയതിന്‍റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യയോഗം വിളിച്ചതിന്‍റെയും വിവരങ്ങൾ ഇന്‍റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

പ്രതിപക്ഷം ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഇതു പ്രഖ്യാപിച്ചാൽ രാഷ്ട്രീയമായി പ്രതിപക്ഷ വിജയമായി ചൂണ്ടിക്കാട്ടപ്പെടുന്ന അവസ്ഥ വരും. ഇതിനാൽ ജുഡീഷൽ അന്വേഷണസാധ്യത മുഖ്യമന്ത്രി തള്ളിയിരുന്നു.

എഡിജിപിയുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർ തീരുമാനം എടുക്കാമെന്നു മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.

ആവശ്യമെങ്കിൽ തുടരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.