താത്കാലിക ഹെഡ്മാസ്റ്റർമാർക്ക് ആനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവായി
Saturday, September 28, 2024 12:33 AM IST
പത്തനംതിട്ട: എൽപി, യുപി സ്കൂൾ ഹെഡ്മാസ്റ്റർ തസ്തികയിലേക്കു താത്കാലിക സ്ഥാനക്കയറ്റം നൽകിയവർക്ക് തസ്തികയനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകും. സ്ഥാനക്കയറ്റം ലഭിച്ച നാൾ മുതലുള്ള ഇൻക്രിമെന്‍റും ഹയർ ഗ്രേഡും നൽകാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം.

2021ന് ശേഷം നിയമിതരായ ഹെഡ്മാസ്റ്റർമാർക്കാണ് ആനൂകൂല്യം കുടിശികയായിരുന്നത്. ഇവരുടെ നിയമനം താത്കാലികമായിരുന്നു. മാത്രമല്ല ഹെഡ്മാസ്റ്റർമാരുടെ യോഗ്യത സംബന്ധിച്ച സുപ്രീംകോടതിയിലെ കേസിൽ അന്തിമവിധി വന്നിട്ടില്ല. ഇക്കാരണത്താൽ ആനുകൂല്യം നൽകുന്നകാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു.

ചില ജില്ലകളിൽ ആനുകൂല്യം അനുവദിച്ചപ്പോൾ മറ്റു ചില ജില്ലകളിൽ നിയമക്കുരുക്ക് ഭയന്ന് ആനുകൂല്യം നൽകിയില്ല. ഇതു സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഡിഡിഇമാർ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് കത്ത് എഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവ്. കെഎസ്എസ്ആർ റൂൾ 31(എഫ്) പ്രകാരമാണ് ഇപ്പോൾ ആനുകൂല്യം അനുവദിക്കാൻ ഉത്തരവ്.


അനുവദിക്കുന്ന ആനുകൂല്യങ്ങൾ സുപ്രീംകോടതിയിലെ കേസിന്‍റെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിധിന്യായം എതിരാകുകയാണെങ്കിൽ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങളിൽ കൈപ്പറ്റുന്ന തുക തിരിച്ചടയ്ക്കാമെന്ന് ഗുണഭോക്താക്കളിൽനിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹെഡ്മാസ്റ്റർമാരുടെ നിയമനം റെഗുലറൈസ് ചെയ്യാനുള്ള നടപടി ഉടൻ തുടങ്ങണമെന്നും താത്കാലിക നിയമനം ദീർഘകാലം തുടരുന്നത് ശരിയല്ലെന്നും കേരള ഗവൺമെന്‍റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, പ്രസിഡന്‍റ് ബിജു തോമസ് എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.