ഇഎസ്എയിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണം: എകെസിസി
Saturday, September 28, 2024 12:33 AM IST
തലശേരി: ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് റിസർവ് ഫോറസ്റ്റ്, സംരക്ഷിത പ്രദേശങ്ങൾ, ലോക പൈതൃക പദവി പ്രദേശങ്ങൾ എന്നിവ മാത്രം ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്ന് എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആവശ‍്യപ്പെട്ടു.

ഇഎസ്എ വിഷയത്തിൽ ഒട്ടേറെ അലംഭാവവും കെടുകാര്യസ്ഥതയും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും ജനനന്മ മുൻനിറുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ കേരള, കേന്ദ്ര സർക്കാരുകൾ തയാറാകണം.

ആറാം ഇഎസ്എ കരട് വിജ്ഞാപനം കേരളത്തിലെ മലയോര ജനങ്ങളിൽ വലിയ ഉത്കണ്ഠയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇഎസ്എ സംബന്ധിച്ച അന്തിമ ഭൂപടം ബയോഡിവേഴ്സിറ്റി ബോർഡിന്‍റെ സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതും കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതും ആശങ്ക വർധിപ്പിക്കുന്നു.

ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളിൽ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) എന്ന് എഴുതി ചേർക്കുന്നതുമൂലം അത്തരം ആധരങ്ങൾ വച്ച് ലോൺ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളും നിലനിൽക്കുന്നു.


കേന്ദ്ര മാനദണ്ഡ പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിൽ 100ൽ കൂടുതൽ ജനസാന്ദ്രതയുള്ളതും 20 ശതമാനത്തിൽതാഴെ വനഭൂമിയുള്ളതുമായ വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടുകയില്ല.

ആറാം ഇഎസ്എ കരട് വിജ്ഞാപനത്തിലെ ഇത്തരം വില്ലേജുകളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി പഞ്ചായത്ത്‌ വാർഡ് അടിസ്ഥാനത്തിൽ കണ്ടെത്തി അതിന്‍റെ മാത്രം ജിയോകോർഡിനേറ്റ് മാപ്പ് തയാറാക്കി രൂപീകരിച്ച റിപ്പോർട്ട്‌ കേന്ദ്രത്തിനു സമർപ്പിക്കുകയും വേണം.

ഈ മാപ്പ് ബയോ ഡൈവേഴ്സിറ്റി സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ജനങ്ങൾക്കു പരാതി നൽകാൻ 60 ദിവസമെങ്കിലും സമയം നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.