തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ചു ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അർജുനുവേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു. അവസാനം എല്ലാവർക്കും ഉത്തരം കിട്ടി. ഡ്രഡ്ജിംഗ് സാധ്യമാക്കാൻ കെ.സി. വേണുഗോപാലും എം.കെ. രാഘവനും നേരിട്ടു സമ്മർദം ചെലുത്തി. ലോറി കണ്ടെത്തുമെന്നും സമയമെടുക്കുമെന്നും കാർവാർ എസ്പി കുടുംബത്തെ ബോധ്യപ്പെടുത്തി.
കർണാടക ഭരണകൂടം ഈശ്വർ മാൽപെയെ തഴഞ്ഞതല്ല. ഡ്രഡ്ജർ ഗംഗാവലിപ്പുഴയിൽ എത്തിച്ചവർക്കറിയാം അതിനുവേണ്ടി കുടുംബം എടുത്ത പരിശ്രമം എത്രയാണെന്ന്. ലോറി ഉടമ മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങൾ ചെയ്തു. സതീഷ് സെയിൽ എംഎൽഎ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്”- അഞ്ജു പറഞ്ഞു.