ഷിരൂർ ദുരന്തം: എല്ലാവർക്കും നന്ദി: അർജുന്‍റെ സഹോദരി
ഷിരൂർ ദുരന്തം: എല്ലാവർക്കും നന്ദി: അർജുന്‍റെ സഹോദരി
Friday, September 27, 2024 2:07 AM IST
കോഴിക്കോട്: ഷിരൂരിലുണ്ടായ ദുരന്തത്തിൽ ലോകമെന്പാടുമുള്ള മലയാളികൾ തങ്ങളുടെ കൂടെ നിന്നുവെന്നും അതിനിടെ ചില യുട്യൂബ് ചാനലുകളുടെ വ്യാജ പ്രചാരണം വല്ലാതെ വിഷമിപ്പിച്ചുവെന്നും മണ്ണിടിച്ചിലിൽ മരണമടഞ്ഞ അർജുന്‍റെ സഹോദരി അഞ്ജു.

അർജുന്‍റെ മുതദേഹം ഗംഗാവലിപുഴയിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മാധ്യമങ്ങളോടു സംസാരിക്കവേയാണ് എല്ലാവർക്കും നന്ദി പറഞ്ഞതിനൊപ്പംതന്നെ കുടുംബം നേരിട്ട പ്രതിസന്ധികളും അഞ്ജു സൂചിപ്പിച്ചത്. “അർജുനെ തിരിച്ചു തന്നതിൽ എല്ലാവരോടും നന്ദിയുണ്ട്.

അർജുന് എന്തുസംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നത്. തുടക്കത്തിൽത്തന്നെ സഹായിച്ചത് എം.കെ. രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ചു കുടുംബത്തോടൊപ്പം നിന്നു. അർജുനുവേണ്ടി കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തു.

മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചാരണം വേദനിപ്പിച്ചു. ചിലർ ഞങ്ങളുടെ വികാരത്തെ ചൂഷണം ചെയ്ത് അവരുടെ മൈലേജ് കൂട്ടി. കുടുംബത്തിനും മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.


തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ചു ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അർജുനുവേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു. അവസാനം എല്ലാവർക്കും ഉത്തരം കിട്ടി. ഡ്രഡ്ജിംഗ് സാധ്യമാക്കാൻ കെ.സി. വേണുഗോപാലും എം.കെ. രാഘവനും നേരിട്ടു സമ്മർദം ചെലുത്തി. ലോറി കണ്ടെത്തുമെന്നും സമയമെടുക്കുമെന്നും കാർവാർ എസ്പി കുടുംബത്തെ ബോധ്യപ്പെടുത്തി.

കർണാടക ഭരണകൂടം ഈശ്വർ മാൽപെയെ തഴഞ്ഞതല്ല. ഡ്രഡ്ജർ ഗംഗാവലിപ്പുഴയിൽ എത്തിച്ചവർക്കറിയാം അതിനുവേണ്ടി കുടുംബം എടുത്ത പരിശ്രമം എത്രയാണെന്ന്. ലോറി ഉടമ മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങൾ ചെയ്തു. സതീഷ് സെയിൽ എംഎൽഎ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്”- അഞ്ജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.