അന്‍വറിനെ ഇനി കുലംകുത്തിയാക്കും: കെ.കെ. രമ
അന്‍വറിനെ ഇനി  കുലംകുത്തിയാക്കും:  കെ.കെ. രമ
Saturday, September 28, 2024 2:20 AM IST
കോഴിക്കോട്: പിണറായി വിജയനെ വിമർശിച്ചതിനാണു ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നതെന്ന് കെ.കെ. രമ എംഎൽഎ. സമാന വിമർശനങ്ങളാണ് അൻവറും ഉയര്‍ത്തുന്നത്. പിന്നിൽ സിപിഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്. പിണറായിയുടെ മുഖത്തു നോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും രമ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സർക്കാരിലും സിപിഎമ്മിലുമുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് ഒഴുകുന്നത്. ഗൗരവമുള്ള വിഷയമാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പിണറായി വിജയന് യോഗ്യതയില്ല. അൻവറിനെ ഇനി കുലംകുത്തിയാക്കും, തള്ളിപ്പറയും.

ചന്ദ്രശേഖരനുണ്ടായ അവസ്ഥ അൻവറിന് ഉണ്ടാകുമെന്നു കരുതുന്നില്ല. എന്നാൽ, കേസുകളിൽപ്പെടുത്തുമോ എന്നറിയില്ല. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ അവസാനിക്കരുതെന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.


അങ്ങോട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് സമൂഹത്തോടു പറയണം. എഡിജിപിയെ മാറ്റിനിർത്തി അന്വേഷിക്കണമായിരുന്നു.

പൂരം കലക്കിയവരെ കണ്ടെത്തണം. യഥാർഥ കമ്യൂണിസ്റ്റുകാർ ആണെങ്കിൽ സിപിഐ മുന്നണി വിടണം. പാർട്ടി തലപ്പത്തിരുന്നവർ ഇന്ന് മൗനം പാലിക്കുന്നു. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ചിലർ ഒതുക്കിയതാണ് ഇത്തരം നേതാക്കളെയെന്നും രമ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.