പൂക്കോട് വെറ്ററിനറി കോളജ് : ഡീനിനെയും വാർഡനെയും സർവീസിൽ പ്രവേശിപ്പിക്കരുതെന്ന് ഗവർണർക്ക് നിവേദനം
പൂക്കോട് വെറ്ററിനറി കോളജ് : ഡീനിനെയും വാർഡനെയും സർവീസിൽ പ്രവേശിപ്പിക്കരുതെന്ന് ഗവർണർക്ക് നിവേദനം
Friday, September 27, 2024 2:07 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ജോലിയിൽനിന്നു മാറ്റി നിർത്തിയ ഡീനിനെയും വാർഡനെയും സർവീസിൽ തിരികെ പ്രവേശിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് ഗവർണർക്കു നിവേദനം.

ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിന് കാരണക്കാരായ കോളജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്‍റ് വാർഡനെയും യാതൊരു ശിക്ഷാ നടപടിയും കൂടാതെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാലാ ഭരണസമിതിയുടെ തീരുമാനം ചാൻസലർ കൂടിയായ ഗവർണർ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയാണ് നിവേദനം നല്കിയത്.


മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ജസ്റ്റീസ് ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്‍റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷാഭിപ്രായത്തിന്‍റെ മറവിൽ നടപടികളൊന്നും കൂടാതെ രണ്ടു പേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.