കസ്റ്റഡിയിലിരുന്നയാളുടെ മരണം: വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു
കസ്റ്റഡിയിലിരുന്നയാളുടെ മരണം: വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു
Tuesday, June 25, 2024 1:23 AM IST
കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശി മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ഭാര്യ ഷീബമോള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേക്കു തടഞ്ഞത്. സിബിഐയുടെ വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

മണിയാര്‍ തേക്ക് പ്ലാന്‍റേഷനിലെ നിരീക്ഷണ കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ വൈകുന്നേരം ആറോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ചിറ്റാര്‍ പോലീസ് രാത്രിതന്നെ കേസെടുത്തെങ്കിലും പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ഹര്‍ജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.