സുന്ദരിക്കുട്ടി ഇപ്പോഴും സുന്ദരിക്കുട്ടി
സുന്ദരിക്കുട്ടി ഇപ്പോഴും സുന്ദരിക്കുട്ടി
Tuesday, June 25, 2024 1:23 AM IST
സാബു ജോണ്‍

തിരുവനന്തപുരം: കുറുക്കോളി മൊയ്തീന്‍റെ ഭാഷയിൽ പറഞ്ഞാൽ മുസ്‌ലിം ലീഗ് ഒരു സുന്ദരിക്കുട്ടിയാണ്. തിളങ്ങുന്ന കണ്ണുകളുള്ള സുന്ദരിക്കുട്ടി. ആ മുഖം വികൃതമല്ല. മുഖ്യമന്ത്രി പിണറായി വിജയന് അങ്ങനെ തോന്നിയാൽ അതു മഞ്ഞപ്പിത്തക്കാരൻ കാണുന്നതെല്ലാം മഞ്ഞ നിറത്തിൽ എന്നു പറയുന്നതു പോലെയേ ഉള്ളൂ.

ആരെങ്കിലുമൊക്കെ നോട്ടമിട്ടിട്ടുണ്ടെന്ന് അറിഞ്ഞാൽ ചില സുന്ദരികൾ മോഹിനികളായി മാറുമെന്ന് എ.സി. മൊയ്തീൻ പറഞ്ഞു. ആ മോഹിനിക്കു വയനാട്ടിൽ നേരേചൊവ്വേ ഒരു കൊടി ഉയർത്താൻ പോലും കഴിഞ്ഞില്ല. ആ സുന്ദരി ഭീകരവാദ സംഘടനയായ എസ്ഡിപിഐയുടെ ചിറകിലൊളിച്ചില്ലേ? ആ സുന്ദരിയുടെ മുഖം വികൃതമാകാതിരിക്കട്ടെ എന്നാണ് മൊയ്തീന്‍റെ ആഗ്രഹം.

എസ്ഡിപിഐക്കാർ ലീഗിനു വോട്ട് ചെയ്തിരിക്കാമെന്നുതന്നെയാണ് മഞ്ഞളാംകുഴി അലിയുടെ നിഗമനം. സിപിഎമ്മിന്‍റെ ബിജെപി ബന്ധം ഇഷ്ടപ്പെടാതെ അവർ മാത്രമല്ല സിപിഎമ്മുകാരും ലീഗിനും യുഡിഎഫിനു വോട്ട് ചെയ്തിട്ടുണ്ടാകാം. സിപിഎമ്മിന് ഇപ്പോഴുള്ളത് നയമല്ല ഭയമാണെന്നും അലിക്കു തോന്നലുണ്ട്. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നു പണ്ടു തങ്ങളെ പരിഹസിച്ചു പറഞ്ഞിട്ട് ഇപ്പോൾ ആന പെറ്റുകിടക്കുകയാണത്രെ. ആനയ്ക്കു പെറ്റുകിടക്കാൻ ഇടമുള്ള ട്രഷറി ഉണ്ടാക്കിയത് ഇടതുസർക്കാരിന്‍റെയും കിഫ്ബിയുടെയുമാക്കെ നേട്ടമായാണ് കെ. പ്രേംകുമാറിനു തോന്നിയത്.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ നിയമസഭയിലേക്കു കൊണ്ടുവന്നത് ഇടതുപക്ഷത്തെ എൻ.കെ. അക്ബറും കെ. ആൻസലനുമാണ്. വാദ്ര ബിജെപിക്ക് ഇലക്ടറൽ ബോണ്ട് സംഭാവന നൽകിയെന്നായിരുന്നു ഇവരുടെ ആക്ഷേപം. സാധാരണ ഈ ആക്ഷേപത്തിൽ കോണ്‍ഗ്രസുകാർ കൈ കൊടുക്കാറില്ല. എന്നാൽ റോജി എം. ജോണ്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. റോബർട്ട് വാദ്ര ആർക്കെങ്കിലും ഇലക്ടറൽ ബോണ്ട് സംഭാവന ചെയ്തതായി തെളിയിക്കാമോ എന്നായിരുന്നു വെല്ലുവിളി.

ഭരണപക്ഷത്തോട് ഒരു മറുചോദ്യം റോജി ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകളുടെ പേരു പറഞ്ഞാൽ നിങ്ങൾക്കു മറുപടിയുണ്ടാകുമോ‍? മാസാമാസം എട്ടു ലക്ഷം രൂപ അക്കൗണ്ടിലെത്തുന്ന ആ ബിസിനസ് മുഖ്യമന്ത്രി ഒന്നു പറഞ്ഞുതന്നിരുന്നെങ്കിൽ കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്കും പണക്കാരാകാമായിരുന്നു എന്നുകൂടി റോജി പറഞ്ഞപ്പോൾ ഭരണപക്ഷത്ത് ആകെ അസ്വസ്ഥതയും ബഹളവുമായി.


പ്രതിപക്ഷനിരയുടെ അടുത്തായി ഇരിക്കുന്ന കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പ്രസംഗിക്കാൻ എഴുന്നേറ്റാലുടൻ പ്രതിപക്ഷം മന്ത്രിസ്ഥാനത്തെക്കുറിച്ചു ചോദിക്കും. ഇപ്പോൾ അതിൽ വലിയ പ്രതീക്ഷയില്ലാത്ത മട്ടിലായി തോമസ് കെ. തോമസ്. ഒരു എംഎൽഎയ്ക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. എന്നാൽ, അതു നടപ്പിലാക്കാനുള്ള പണം കിട്ടുന്നില്ലെന്നുള്ള പരാതി അദ്ദേഹത്തിനുണ്ട്.

ഇടതുപക്ഷത്തിന്‍റെ പരാജയകാരണം എം. വിൻസെന്‍റ് കൃത്യമായി കണ്ടുപിടിച്ചു. ക്ഷേമപെൻഷൻ കുടിശിഖയെക്കുറിച്ചു ചോദിച്ചപ്പോൾ തങ്ങളുടെ കൈയിൽ നോട്ടടിക്കുന്ന യന്ത്രമില്ലെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇത്തരം നേതാക്കൾ മതിയല്ലോ തെരഞ്ഞെടുപ്പു തോൽക്കാൻ- വിൻസെന്‍റ് പറഞ്ഞു.

ക്ഷേമപെൻഷൻ മുടക്കിയതും കിഫ്ബി പദ്ധതികൾ അട്ടിമറിച്ചതുമെല്ലാം പ്രതിപക്ഷത്തിന്‍റെ ഇടപെടലുകൾ മൂലമാണെന്നാണ് കെ.ഡി. പ്രസേനന്‍റെ പക്ഷം. പ്രതിപക്ഷത്തെ ഒറ്റുകാർ എന്നും കുതികാൽവെട്ടുകാർ എന്നുമെല്ലാം വിളിച്ച് പ്രസേനൻ ശപിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരിൽ കേരള കോണ്‍ഗ്രസ്- എമ്മിനെ മോൻസ് ജോസഫ് പരിഹസിച്ചു പ്രസംഗിച്ചിട്ട് ഒരാഴ്ചയായെങ്കിലും സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഇനിയും കലിപ്പടങ്ങിയിട്ടില്ല. മോൻസിന്‍റെ കേരള കോണ്‍ഗ്രസിനെ കണക്കിനു കളിയാക്കിയായിരുന്നു കുളത്തുങ്കലിന്‍റെ പ്രസംഗം.

ജിഎസ്ടി ഉൾപ്പെടെ ഒന്പതു വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ പാസാക്കിയാണ് സഭ പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.