മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥ: പ്രതിപക്ഷം നിയമസഭ വിട്ടു
മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥ: പ്രതിപക്ഷം നിയമസഭ വിട്ടു
Tuesday, June 25, 2024 1:22 AM IST
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്ത് അടിഞ്ഞുകൂടിയ മണ്ണും പാറയും നീക്കാൻ ഡ്രഡ്്ജിംഗ് പ്രവർത്തനം നടത്താതെ സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്നു മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. മുതലപ്പൊഴിക്കായി ബജറ്റിൽ നീക്കിവച്ച 50 ലക്ഷം രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

തുറമുഖം അപകടരഹിതമാക്കുന്നതിനുള്ള പുനർനിർമാണത്തിനായി സിഡബ്ല്യുപിആർഎസ് തയാറാക്കിയ അന്തിമ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഒരു മാസത്തിനകം ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ മറുപടി നൽകി.

അങ്ങനെയെങ്കിൽ ഒന്നര വർഷത്തിനകം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകും. തുറമുഖത്തിൽ അടിഞ്ഞുകൂടിയ മണ്ണും ടെട്രാപോഡുകളും അടക്കം 80 ശതമാനവും അദാനി ഗ്രൂപ്പ് നീക്കം ചെയ്തു.

തുറമുഖത്തിൽ രൂപപ്പെടുന്ന മണൽത്തിട്ടകളും അശാസ്ത്രീയ നിർമാണവും അപകടമുന്നറിയിപ്പുകൾ അവഗണിച്ചു കടലിൽ പോകുന്നതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇവിടത്തെ അപകടം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏഴു പഠന റിപ്പോർട്ടുകൾ ഇതുവരെ സർക്കാരിനു ലഭിച്ചു. അവസാന റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹരിത തുറമുഖമാക്കണമെന്ന നിർദേശം കേന്ദ്രം മുന്നോട്ടു വച്ചിരുന്നു. ഓരോ തവണയും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ 26 തുറമുഖങ്ങളിലും രൂപപ്പെടാത്ത ചുഴിയാണ് മുതലപ്പൊഴിയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ എം. വിൻസെന്‍റ് ആരോപിച്ചു. കോടിക്കണക്കിനു രൂപ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന സർക്കാരിന് അടിഞ്ഞുകൂടുന്ന മണൽ നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരാൻ കഴിയുന്നില്ല.

പ്രഖ്യാപനങ്ങൾ മാത്രമാണ് സർക്കാർ നടത്തുന്നത്. ഒന്നും നടപ്പാക്കാൻ കഴിയുന്നില്ല. മണലും പാറയും നീക്കുന്ന വിഷയത്തിൽ സർക്കാരും അദാനി ഗ്രൂപ്പും ഉരുണ്ടുകളിക്കുകയാണെന്നും വിൻസെന്‍റ് ആരോപിച്ചു.

ആറു മീറ്റർ ആഴം വേണ്ടിടത്ത് രണ്ടു മീറ്റർ മാത്രമുള്ളതാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. അദാനി കന്പനിയെകൊണ്ടു കൊമ്ടു മണ്ണും പാറയും നീക്കം ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.