സംസ്ഥാനത്തെ 26 തുറമുഖങ്ങളിലും രൂപപ്പെടാത്ത ചുഴിയാണ് മുതലപ്പൊഴിയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ എം. വിൻസെന്റ് ആരോപിച്ചു. കോടിക്കണക്കിനു രൂപ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന സർക്കാരിന് അടിഞ്ഞുകൂടുന്ന മണൽ നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരാൻ കഴിയുന്നില്ല.
പ്രഖ്യാപനങ്ങൾ മാത്രമാണ് സർക്കാർ നടത്തുന്നത്. ഒന്നും നടപ്പാക്കാൻ കഴിയുന്നില്ല. മണലും പാറയും നീക്കുന്ന വിഷയത്തിൽ സർക്കാരും അദാനി ഗ്രൂപ്പും ഉരുണ്ടുകളിക്കുകയാണെന്നും വിൻസെന്റ് ആരോപിച്ചു.
ആറു മീറ്റർ ആഴം വേണ്ടിടത്ത് രണ്ടു മീറ്റർ മാത്രമുള്ളതാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. അദാനി കന്പനിയെകൊണ്ടു കൊമ്ടു മണ്ണും പാറയും നീക്കം ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.