കേരള ‘കേരളം’ ആക്കാൻ നിയമസഭയിൽ വീണ്ടും പ്രമേയം
കേരള ‘കേരളം’ ആക്കാൻ  നിയമസഭയിൽ വീണ്ടും പ്രമേയം
Tuesday, June 25, 2024 1:22 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ പേര് ഭരണഘടനയിൽ കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭ ഇന്നലെ വീണ്ടും പ്രമേയം പാസാക്കി. കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിന് ഇതേ ആവശ്യം ഉന്നയിച്ച് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനത്തിന്‍റെ പേരു മാറ്റുന്നതിന് ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണ് പുതിയ പ്രമേയം കൊണ്ടുവരുന്നതെന്നു പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതനുസരിച്ച് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പുതിയ പ്രമേയം അവതരിപ്പിച്ചു.


പ്രമേയത്തിന് പ്രതിപക്ഷത്തുനിന്ന് എൻ. ഷംസുദ്ദീൻ അവതരിപ്പിച്ച ഭേദഗതി സഭ ശബ്ദവോട്ടോടെ തള്ളി. പിന്നീട് പ്രമേയം ഏകകണ്ഠമായി പാസാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.