തെരഞ്ഞെടുപ്പ് തോല്‍വി: വിമര്‍ശനം തുടര്‍ന്ന് പിണറായി, തിരിച്ചടിച്ച് ലീഗ്
തെരഞ്ഞെടുപ്പ് തോല്‍വി: വിമര്‍ശനം തുടര്‍ന്ന് പിണറായി, തിരിച്ചടിച്ച് ലീഗ്
Monday, June 24, 2024 4:35 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കുന്ന ശൈലി തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് എന്‍ജിഒ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ അതിരൂക്ഷമായാണു വിമര്‍ശിച്ചത്. ഇതിന് മുന്‍പ് നിയമസഭാ സമ്മളനത്തിലും ലീഗിനെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചിരുന്നു.

ലീഗ് നേതാക്കള്‍ വിജയത്തില്‍ മതിമറന്നുപോയെന്നായിരുന്നു പരാമര്‍ശം. ഇതിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പിണറായി മുസ്‌ലിം ലീഗിനു മുഖം നഷ്ടപ്പെട്ടുവെന്നും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ മുഖമായി ലീഗ് മാറിയെന്നും വിമര്‍ശിച്ചിരുന്നു.

ഇതിനു മറുപടിയുമായി ലീഗ് നേതാവ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. മുസ്‌ലിം ലീഗിന്‍റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്നു സലാം തിരിച്ചടിച്ചു. തനിക്കെതിരേ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണു പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരേ തീർക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. തോൽവിയിലും വേണം ഒരു അന്തസ്. ഇടതുമുന്നണിയുടെ തോൽവിയിലും അന്തസു കാണുന്നില്ലെന്നും സലാം പറഞ്ഞു. പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. തന്‍റെ മുഖം വികൃതമാണോയെന്നു മുഖ്യമന്ത്രി ആദ്യം പരിശോധിക്കണമെന്നും സലാം പറഞ്ഞു.


അതേസമയം, സമസ്തയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തിയിട്ടും ന്യൂനപക്ഷവോട്ടുകളിലേക്കു കടന്നുകയറാന്‍ കഴിയാത്തത് മുസ്‌ലിം ലീഗിന്‍റെ ശക്തമായ പ്രവര്‍ത്തനം മുലമാണെന്നാണു സിപിഎം വിലയിരുത്തല്‍.

മലബാറിലെ, പ്രത്യേകിച്ചും വടകരയിലെ വമ്പന്‍ തോല്‍വി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനുവേണ്ടി ലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണു സിപിഎം കരുതുന്നത്.
തെരഞ്ഞെടുപ്പിനു മുന്‍പ് പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലീഗിനെ ഒപ്പം കൂട്ടാന്‍ സിപിഎം ശ്രമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.