കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരം
കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരം
Monday, June 24, 2024 4:35 AM IST
കോഴിക്കോട്: കോഴിക്കോട് നഗരം യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളിലായിരുന്നു പ്രഖ്യാപന ചടങ്ങ്.

ചടങ്ങിൽനിന്ന് എം.ടി. വാസുദേവൻ നായർ വിട്ടുനിന്നത് ശ്രദ്ധേയമായി. ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് എംടി അറിയിച്ചതെന്ന് സംഘാടകർ അറിയിച്ചു. എംടി പങ്കെടുക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് യുഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിച്ചിരുന്നു. കഴിഞ്ഞ കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രവര്‍ത്തനവും ഇപ്പോഴത്തെ രീതിയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു എംടിയുടെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് സാഹിത്യ നഗരി പ്രഖ്യാപന ചടങ്ങ് നിശ്ചയിച്ചത്.


കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഏറെ ചരിത്രപ്രാധാന്യമേറിയ ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനും എം.ടി. വാസുദേവന്‍ നായരും എത്താതിരുന്നത് കല്ലുകടിയായി.
മുഖ്യമന്ത്രി എത്തില്ലെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. ഇത് എംടിയോടും കോഴിക്കോട്ടെ സാംസ്‌കാരിക പൈത്രൃകത്തോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

2023 ഒക്‌ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിംഗ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.