ഇതില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന ടി.ആർ. ശൈലേശനെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന പി.വി. പുഷ്പരാജനെയും 2,34,00,000 രൂപ വീതം പിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന രാമകൃഷ്ണനെ 1,08,00,000 രൂപ പിഴയൊടുക്കുന്നതിനും, എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന കെ.വി. ദേവസിയെയും ഓവര്‍സിയറായിരുന്ന കെ.ജി. സദാശിവനെയും 66,00,000 രൂപ വീതം പിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന എം.എ. ബഷീറിനെയും ഓവര്‍സിയറായിരുന്ന എം.ടി. ടോമിയെയും 54,00,000 രൂപ പിഴ ഒടുക്കുന്നതിനും, ഓവര്‍സിയറായിരുന്ന ജയപ്രകാശിനെ 48,00,000 രൂപ പിഴയൊടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന ശ്രീധരനെയും ഓവര്‍സിയറായിരുന്ന കെ.എ. പോളിനെയും 12,00,000 രൂപ പിഴയൊടുക്കുന്നതിനും, 34 കരാറുകാരെയും 6,00,000 രൂപവീതം പിഴയൊടുക്കുന്നതിനും ശിക്ഷിച്ചിട്ടുണ്ട്.
തൃശൂർ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ എം.എം. മോഹനൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പിമാരായ സി.എസ്. മജീദ്, കെ. സതീശൻ എന്നിവർ അന്വേഷണം പൂർത്തിയാക്കി 2011ൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് ജഡ്ജി ജി. അനിലിനു മുന്‍പാകെയാണു വിചാരണ പൂർത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. വി.കെ. ശൈലജൻ, അഡ്വ. ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി. വിജിലന്‍സ് കോടതിയുടെ ചരിത്രത്തില്‍തന്നെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രതികള്‍ക്കു ശിക്ഷ വിധിച്ച കേസ് കൂടിയായി ഇതോടെ ഇടമലയാര്‍ ഇറിഗേഷന്‍ അഴിമതിക്കേസ്.