ജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം: എന്‍എസ്എസ്
ജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം: എന്‍എസ്എസ്
Sunday, June 23, 2024 1:16 AM IST
ചങ്ങനാശേരി: രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ജാതി സംവരണം അവസാനിപ്പിച്ച് എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസിന്‍റെ 2024-25-വര്‍ഷത്തെ ബജറ്റ് അവതരണപ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.

വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പില്‍ അടിയറ വയ്ക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പ്രീണനത്തിന്‍റെ ഭാഗമാണ് ജാതി സംവരണവും ജാതി തിരിച്ചുള്ള സെന്‍സസുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും കണ്ടിട്ടില്ലാത്ത വര്‍ഗീയ നിലപാടുകളാണ് സമസ്തമേഖലയിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

157.55 കോടി രൂപ വരവും അത്രയുംതന്നെ ചെലവും വരുന്ന ബജറ്റാണ് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡന്‍റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുഗമമായി നടത്താനുള്ള സാഹചര്യമില്ല

സ്‌കൂളുകളും കോളജുകളും സുഗമമായി നടത്താവുന്ന സാഹചര്യമല്ല ഇന്നുള്ളതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ എന്‍എസ്എസ് ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായുന്നു അദ്ദേഹം. എയ്ഡഡ് സ്‌കൂളുകളിലെ നിയമനകാര്യങ്ങളിലും ജീവനക്കാരുടെ അംഗീകാരത്തിന്‍റെ കാര്യത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കത്തക്കതല്ല.


ചിലര്‍ അഴിമതിക്കാരായേക്കാമെന്നതിനാല്‍ മുഴുവന്‍ എയ്ഡഡ് മാനേജ്‌മെന്‍റുകളെയും അടച്ചാക്ഷേപിക്കുന്നത് ഭൂഷണമല്ല. അഴിമതിക്കെതിരേ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസമേഖലയെ മനഃപൂര്‍വം തകര്‍ക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഡോ. എം. ശശികുമാര്‍ വീണ്ടും എന്‍എസ്എസ് പ്രസിഡന്‍റ്

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്‍റായി ഡോ. എം. ശശികുമാറിനെ വീണ്ടും തെരഞ്ഞെടുത്തു.

ഡയറക്ടര്‍ ബോര്‍ഡിലേക്കും പ്രസിഡന്‍റ് സ്ഥാനത്തേക്കുമുള്ള കാലാവധി പൂര്‍ത്തിയായതിനാലാണ് തെരഞ്ഞെടുപ്പു നടന്നത്.

പെരുന്നയില്‍ നടന്ന എന്‍എസ്എസ് ബജറ്റ് സമ്മേളന പൊതുയോഗത്തിലാണ തെരഞ്ഞെടുപ്പു നടന്നത്.

ഹരികുമാര്‍ കോയിക്കല്‍, എം.എസ്. മോഹനന്‍, ഡോ.ജി. ഗോപകുമാര്‍, പി. നാരായണന്‍, പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, എ. സുരേശന്‍, എ. ബാലകൃഷ്ണന്‍ നായര്‍, പി. ഋഷികേശ് എന്നിവരെയും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരെഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.