തിരുവനന്തപുരത്തെ ഡ്രൈവിംഗ് സ്കൂളാകും ആദ്യം സജ്ജമാകുക. കംപ്യൂട്ടർ അധിഷ്ഠിത ഡ്രൈവിംഗ് പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. ഇതിൽ പരിശീലനം നൽകിയ ശേഷമാകും വാഹനങ്ങളിൽ പഠനം. കെഎസ്ആർടിസി ഡ്രൈവർമാർക്കു പരിശീലനം നൽകിയിരുന്നവരെയാണ് ഡ്രൈവിംഗ് സ്കൂളുകളിലും നിയോഗിക്കുന്നതിനു തയാറെടുക്കുന്നത്.
കെഎസ്ആർടിസിയുടെ ആനയറ സ്റ്റേഷനു സമീപമാണ് ഡ്രൈവിംഗ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് കോളജിലാണ് തിയറി ക്ലാസുകൾ നടക്കുക. തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്ത് ആറിടത്താണ് ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുക.
കാർ, ബസ് ഡ്രൈവിംഗ് പഠിക്കാൻ കെഎസ്ആർടിസി 9000 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്നതിന് 3500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്ത് 11000 രൂപയുടെ പ്രത്യേക പാക്കേജും ഉണ്ട്.