2023ലെ വ്യാവസായിക നയത്തിൽ എഐയെ പ്രത്യേക പ്രാധാന്യം നൽകേണ്ട മേഖലയായി സംസ്ഥാന സർക്കാർ കണ്ടെത്തുകയും നടപ്പു സാന്പത്തിക വർഷത്തിൽ മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ആദ്യത്തെ ഇടപെടലാണ് കൊച്ചിയിൽ നടക്കുന്ന കോണ്‍ക്ലേവ്. എഐ മേഖലയിലെ ലോകമെന്പാടുമുള്ള പ്രഗത്ഭരായ പങ്കാളികൾ പങ്കെടുക്കുന്ന സമ്മേളനം കേരളത്തിന് മികച്ച നേട്ടവും അവസരവും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
എഐ കോണ്‍ക്ലേവിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) നടത്തിയ സമഗ്ര പഠനത്തിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുക വഴി സംസ്ഥാനത്തെ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും മികച്ച അവസരങ്ങൾ ലഭ്യമാകുമെന്നും സേവനങ്ങളിൽ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും പറയുന്നു.