കേരളത്തിന്‍റെ കരുത്തുറ്റ എഐ ആവാസവ്യവസ്ഥയ്ക്ക് അന്താരാഷ്‌ട്ര ജനറേറ്റീവ് എഐ സമ്മേളനം വേദിയൊരുക്കും
കേരളത്തിന്‍റെ കരുത്തുറ്റ എഐ ആവാസവ്യവസ്ഥയ്ക്ക്  അന്താരാഷ്‌ട്ര ജനറേറ്റീവ് എഐ സമ്മേളനം വേദിയൊരുക്കും
Sunday, June 23, 2024 1:15 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവിൽ നിർമിത ബുദ്ധി മേഖലയിലെ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം.

രാജ്യത്ത് നിർമിത ബുദ്ധിയിൽ കരുത്തുറ്റ കേന്ദ്രമായി മുന്നേറുന്ന സംസ്ഥാനം ഈ മേഖലയിൽ വൈവിധ്യമാർന്ന സംരംഭങ്ങൾക്ക് തുടക്കംകുറിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പൂർണസജ്ജമെന്ന് സമ്മേളനം തെളിയിക്കും. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നൈപുണ്യമുള്ള തൊഴിൽശക്തിയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്.

ലോകം എഐ തരംഗത്തിൽ മുന്നേറുകയും ആഗോളതലത്തിൽ ഇന്ത്യ പ്രമുഖ സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുന്പോൾ കന്പനികൾക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും അനുയോജ്യ സ്ഥലമാണ് കേരളമെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ് പറഞ്ഞു. നിർമിതബുദ്ധി വളർത്തൽ, സംയോജനം, സാധ്യമാക്കൽ എന്നിവയിലൂടെ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യ എഐ കോണ്‍ക്ലേവ് കൊച്ചിയിൽ നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.


2023ലെ വ്യാവസായിക നയത്തിൽ എഐയെ പ്രത്യേക പ്രാധാന്യം നൽകേണ്ട മേഖലയായി സംസ്ഥാന സർക്കാർ കണ്ടെത്തുകയും നടപ്പു സാന്പത്തിക വർഷത്തിൽ മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ ഭാഗമായുള്ള ആദ്യത്തെ ഇടപെടലാണ് കൊച്ചിയിൽ നടക്കുന്ന കോണ്‍ക്ലേവ്. എഐ മേഖലയിലെ ലോകമെന്പാടുമുള്ള പ്രഗത്ഭരായ പങ്കാളികൾ പങ്കെടുക്കുന്ന സമ്മേളനം കേരളത്തിന് മികച്ച നേട്ടവും അവസരവും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

എഐ കോണ്‍ക്ലേവിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്‍റ് കോർപറേഷൻ (കെഎസ്ഐഡിസി) നടത്തിയ സമഗ്ര പഠനത്തിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുക വഴി സംസ്ഥാനത്തെ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും മികച്ച അവസരങ്ങൾ ലഭ്യമാകുമെന്നും സേവനങ്ങളിൽ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.