തിരുവനന്തപുരം: ചെമ്മീൻ പീലിംഗ് മേഖലയിലെ തൊഴിലാളികളുടെ വേതനവും തൊഴിൽജീവിത സാഹചര്യവും ഉയർത്തുന്നത് അടക്കം പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ലേബർ കമ്മീഷണർ, ഇഎസ്ഐ ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ അംഗീകൃത ലേബർ യൂണിയനുകളുടെ ഓരോ പ്രതിനിധി എന്നിവർ അടക്കമുള്ള സമിതിയാണ് ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുക. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും എച്ച്. സലാമിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.