2023 ജൂൺ മുതൽ ഒക്ടോബർ വരെ പല തവണകളായി ഒരു ലക്ഷം രൂപ ഇയാൾ നിർദേശിച്ച അമ്മ ഉഷയുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകി. വീഡിയോ കോളിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇൻഷ്വറൻസ് പോളിസി ലഭിക്കാൻ വൈകിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
എൽഡി ക്ലർക്ക് ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകൾ ഇയാൾക്കെതിരേയുണ്ട്.
രണ്ടു കേസിൽ അമ്മ ഉഷയും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.