ജോലിയിൽ നിന്ന് വിരമിച്ച ശേഷം 1991 മുതൽ ഇരുവരും തിരുവനന്തപുരം കോവളത്ത് സ്ഥിര താമസമാക്കി. കടലോരത്തെ സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാലിയും ഭർത്താവ് ടി.ജെ. മാത്യുവും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു.
മലമുകളിൽ സീഡ് സ്പെഷൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവ സ്ഥാപിച്ചു. പാചകകലയിൽ മിടുക്കിയായ സാലി കേരളീയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിലും മികവ് തെളിയിച്ചു. എട്ടു മക്കളുടെ അമ്മയാണ്. മക്കൾ എട്ടുപേരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥരാണ്.