കഴിഞ്ഞ ഏപ്രിൽ-മേയ് കാലത്ത് പ്രീമിയം തുക കുറച്ച് അടച്ചിട്ടുണ്ടെന്നും ബാക്കി കുടിശികയുള്ള തുക ഉടൻതന്നെ അടയ്ക്കുമെന്നും കെഎസ്ആർടിസി ഫിനാൻഷ്യൽ അഡ്വൈസറുംചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എം. ഷാജി പറഞ്ഞു.
ജീവനക്കാരുടെ നാഷണൽ പെൻഷൻ സ്കീമിലും (എൻപിഎസ്) തൊഴിലാളികളുടെയും സർക്കാരിന്റെയും വിഹിതമായി 400 കോടിയോളം രൂപ കുടിശിക ഉണ്ടെന്നും ജീവനക്കാർ പറയുന്നു. എൻപിഎസ് ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയതിനാൽ പണം അടയ്ക്കുന്നതിൽ വീഴ്ച ഉണ്ടായാൽ വിരമിക്കുന്ന ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ജീവനക്കാർ പറയുന്നു.