ശബരിമലയിലേക്കുള്ള പ്രവേശനകവാടമായ എരുമേലി ക്ഷേത്രത്തിനു സമീപമാണ് ചെറുവള്ളി എസ്റ്റേറ്റ്. അതിനാല്‍ സര്‍ക്കാരും സ്വാധീനമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനായി സാമൂഹികാഘാത പഠനംപോലും നിയമവിരുദ്ധമായാണു നടത്തിയത്.
സര്‍ക്കാരിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. വിമാനത്താവളം നിര്‍മിക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല.
വിമാനത്താവളം എന്ന ആശയംതന്നെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയതന്ത്രമാണ്. ഇതിലൂടെ ഭൂമി തട്ടിയെടുക്കാനാണു ശ്രമം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളം എന്നു പറയുമ്പോഴും ഇതിനായി പാലിക്കേണ്ട നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.