ഭരണപക്ഷവും പ്രതിപക്ഷവും ബഹളം കൂട്ടിക്കൊണ്ടിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തേക്കുറിച്ചു നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്നു സ്പീക്കർ ഓർമിപ്പിച്ചു. ഈ ചട്ടത്തേക്കുറിച്ച് അറിയില്ലെങ്കിൽ കുഴൽനാടൻ പ്രതിപക്ഷത്തെ മുതിർന്നവരോടു ചോദിക്കണം.
മാസപ്പടി എന്നു പറയുന്പോൾ എന്താണ് ഇത്ര പ്രശ്നം എന്നു കുഴൽനാടൻ ചോദിച്ചു. പ്രസംഗവും ബഹളവും തുടരുന്നതിനിടെ അനുവദിക്കപ്പെട്ട സമയം അവസാനിച്ചു. ഈ സമയം സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയും അടുത്തയാളെ പ്രസംഗിക്കാൻ വിളിക്കുകയും ചെയ്തു.