ഇടുക്കി ജില്ലാ കളക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ പിന്നീടു പരിഗണിക്കാമെന്നും ആദ്യം സ്പെഷല്‍ ഓഫീസറെ നിയമിക്കാനും ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമല്ല അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിലടക്കം സ്പെഷല്‍ ഓഫീസറുടെ തീരുമാനമുണ്ടാകണം. കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികള്‍ റവന്യുവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ വേണം. സര്‍വേ സ്പെഷല്‍ സംഘത്തെയും ഈ ഓഫീസര്‍ക്കു കീഴിലാക്കണം.
നിയമവിരുദ്ധ നിര്‍മാണത്തിനെതിരേ നടപടിക്ക് മൂന്നാര്‍ ഹില്‍ ഏരിയ അഥോറിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടപ്പാകാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണവും തേടി.
മൂന്നാറിലെ ഏകീകൃത വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയിലില്ലെന്ന് അമിക്കസ് ക്യൂറി കോടിയെ അറിയിച്ചു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണ്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളെ ചില ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.