സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ബല്ലംകൊണ്ട രാംപ്രസാദ് അവയവദാതാക്കളെ കണ്ടെത്തിയിരുന്നത്. എന്നാൽ ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഇറാനിലുള്ള മധുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അവയവക്കടത്തിന്റെ മറവില്‍ ഇയാള്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയതായും വ്യക്തമായിരുന്നു.
മധു വിദേശത്തായതിനാൽ അന്വേഷണസംഘത്തിന് ഇയാളെ പിടികൂടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇതേത്തുടർന്നാണ് ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നീക്കം ശക്തമാക്കിയത്.