കെ. ബി. ഗണേശ് കുമാർ വകുപ്പ് മന്ത്രിയായി എത്തിയ ശേഷമാണ് പുതിയ ബസുകൾ വാങ്ങാനുള്ള ആശയം തന്നെ സജീവമായത്. ഒരു കോടിയിലേറെ രൂപ വിലയുള്ള ഇലക്ട്രിക് ബസുകൾ വാങ്ങുന്ന പണം കൊണ്ട് മൂന്ന് ഡീസൽ ബസുകൾ വാങ്ങാമെന്ന നിലപാടാണ് കെ.ബി. ഗണേശ് കുമാറിന്റേത്. മന്ത്രിയുടെ ഈ നിലപാട് വിവാദമായിട്ടുണ്ട്.
ടാറ്റ ബസുകൾക്ക് സാധ്യത കെഎസ്ആർടിസി പുതുതായി വാങ്ങുന്ന 220 ബസുകൾ ടാറ്റാ മോട്ടാേഴ്സിന്റേതാകാൻ സാധ്യത. ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ എന്നീ ബസ് നിർമാതാക്കളാണ് ടെണ്ടറിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇന്ത്യയിലെ ബസ് നിർമാതാക്കൾ.
ഐഷർ കമ്പനിയോട് പല കാരണങ്ങൾ കൊണ്ടും കെഎസ്ആർടിസിക്ക് താത്പര്യമില്ല.അശോക് ലൈലാൻഡ് കമ്പനിയും കെഎസ്ആർടിസിയും തമ്മിൽ പ്രശ്നങ്ങൾ നിലനില്ക്കുന്നുണ്ട്.
കെ-സ്വിഫ്റ്റിന് 116 ബസുകൾ വാങ്ങിയത് കെഎസ്ആർടിസി മുഖേനയാണ്. അശോക് ലൈലാൻഡ് കമ്പനിക്ക് ഇനിയും ബസ് വില കൊടുത്തു തീർക്കാനുണ്ട്.
മാത്രമല്ല 116 ബസുകളിൽ ഒന്നിന്റെ ഷാസി പൊട്ടിയതും വലിയ പ്രശ്നമായിട്ടുണ്ട്. പ്രശ്നങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിൽ ലൈലാൻഡ് കമ്പനിയുമായി സുഗമമായ ഇടപാടിന് തീരെ സാധ്യതയില്ല.