പ്രൈമറി മേഖലയിലടക്കം അധ്യയനദിവസം 220 ആക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളുടെപോലും പിന്‍ബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരുമാനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് അധ്യാപക സംഘടനയുടെ ആവശ്യം.
പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹർജിക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മാനേജര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി.
സ്കൂളുകളില്‍ സ്കൗട്ടും എന്‍എസ്എസും അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വര്‍ഷങ്ങളായുള്ള രീതിയാണു മാറ്റിയതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.