പുതിയ പരസ്യനിയമം പ്രാബല്യത്തില്‍; ശ്രദ്ധ വേണമെന്നു കെ3എ
Thursday, June 20, 2024 1:34 AM IST
കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പരസ്യങ്ങളുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള പുതിയ നിയമം പ്രാബല്യത്തില്‍വന്ന സാഹചര്യത്തില്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ പരസ്യദാതാക്കളും ഏജന്‍സികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കെ3എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പുതിയ നിയമമനുസരിച്ച് എല്ലാ പരസ്യങ്ങളും സ്വയം സാക്ഷ്യപ്പെടുത്തണം. പരസ്യത്തോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്തു പ്രസാധകര്‍ക്ക് കൊടുത്തെങ്കില്‍ മാത്രമേ പരസ്യം പ്രസിദ്ധീകരിക്കുകയുള്ളൂ. ഇത് പരിചിതമാകുന്നതുവരെ എല്ലാ പരസ്യദാതാക്കളും തങ്ങളുടെ പരസ്യ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം. എല്ലാ പരസ്യങ്ങളും കുറഞ്ഞത് നാല്-അഞ്ച് ദിവസം മുമ്പായി ഏജന്‍സിക്ക് അപ്രൂവ് ചെയ്തു നല്‍കേണ്ടതാണ്.

പരസ്യത്തിലെ ഉള്ളടക്കത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം പരസ്യദാതാക്കള്‍ക്കായിരിക്കും. അവിശ്വസനീയമായതും നല്‍കാന്‍ സാധിക്കാത്തതുമായ ഓഫറുകള്‍ പരസ്യത്തില്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.


പരസ്യത്തില്‍ ഉള്‍പ്പെടുത്തിയ വസ്തുതകള്‍ക്ക് ആധികാരികത ഉണ്ടാകുകയും അതിന്‍റെ രേഖകള്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാന്‍ പരസ്യദാതാക്കള്‍ തയാറാകുകയും വേണം. ഏജന്‍സികളെ ഇതില്‍നിന്ന് ഒഴിവാക്കേണ്ടതാണ്.

ചെറിയ പരസ്യങ്ങളുടെയും ഒറ്റപ്പെട്ട പരസ്യങ്ങളുടെയും പ്രവര്‍ത്തനരീതി എളുപ്പമാക്കാന്‍ കെ3എ ഒരു മെയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മെയില്‍ ഏജന്‍സി ഓരോ പരസ്യത്തിനുവേണ്ടിയും അതത് പരസ്യദാതാക്കള്‍ക്ക് അയച്ചുകൊടുക്കണം. പരസ്യദാതാക്കള്‍ അത് അംഗീകരിച്ചുവെന്ന മറുപടി ഏജന്‍സികള്‍ക്കു നല്‍കേണ്ടതാണ്.

പരസ്യദാതാക്കള്‍ക്ക് സംശയനിവാരണത്തിനായി കെ3എ സംസ്ഥാന സമിതിയുടെ 98466985884 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്‍റ് രാജു മേനോന്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.