കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് എഴുതി നൽകിയതിനാൽ റെയിൽവേ നൽകിയ ചെറിയ നഷ്ടപരിഹാരം മാത്രമാണു ലഭിച്ചത്. “അന്നു റെയിൽവേ ട്രാക്കിൽ വീണുകിടന്ന തന്നെ ജീവിതത്തിലേക്കു കയറ്റിവിട്ടത് അപരിചിതനായ ഏതോ മനുഷ്യനാണ്. ആ നന്മ എനിക്കുള്ള ദൈവാനുഗ്രഹമാണെന്നു തിരിച്ചറിഞ്ഞ് ഞാനുമൊരു നന്മ ചെയ്യുന്നു’’ എന്നു പറഞ്ഞാണ് സിസ്റ്റർ തന്നെ ക്രൂരമായി തള്ളിയിട്ട മോഷ്ടാക്കളോടു ക്ഷമിച്ചത്.
ഒരുമാസം മുന്‍പുവരെ ബോട്ടണി വിഭാഗത്തിന്റെ പൂന്തോട്ടം പരിപാലിക്കുന്നവരോടു താൻ നട്ട ചെടികളുടെ ചിത്രം അയയ്ക്കാൻ പരിസ്ഥിതിപ്രേമികൂടിയായ സിസ്റ്റർ ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കു കുട്ടികളെയും കോണ്‍വന്റിലേക്കു വിളിച്ചുവരുത്തി ക്ഷേമം അന്വേഷിച്ചു.
സിഎംസി നിർമല പ്രോവിൻസിലെ ചേറൂർ സെന്റ് സേവ്യേഴ്സ് മഠാംഗമായ സിസ്റ്റർ സെറിനെ ഏതാനും ദിവസം മുന്‍പാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോളജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് സംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗം നടക്കും.
തുടർന്നു കോലഴി സിഎംസി ഹോളിട്രിനിറ്റി പ്രൊവിൻഷ്യൽ ഹൗസിൽ സംസ്കാരം നടത്തും. കുണ്ടന്നൂർ മേയ്ക്കാട്ടുകുളം പരേതരായ വർക്കി-കൊച്ചന്നം ദന്പതികളുടെ മകളാണ് സിസ്റ്റർ സെറിൻ. സഹോദരങ്ങൾ: സൈമണ്‍, സിസ്റ്റർ മെറി, ജോർജ്, ഫാ. ഡേവിസ് മേയ്ക്കാട്ടുകുളം (സാഗർ പ്രോവിൻസ്, ഭോപ്പാൽ), തോമസ്, പരേതരായ ഫ്രാൻസിസ്, ആന്റണി, വിൻസെന്റ്.