തൃശൂർ: അമീഷ് ത്രിപാഠിയുടെ "സീത - മിഥിലയിലെ യോദ്ധാവ്' എന്ന കൃതിയെ ആസ്പദമാക്കിയുള്ള ഫിസിക്കൽ നാടകം "സീത'യുടെ അവതരണം നാളെ രാത്രി ഏഴിനു റീജണൽ തിയേറ്ററിൽ നടക്കുമെന്നു നവനീതം കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ ടി.ആർ. വിജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ഷമയുടെയും ത്യാഗത്തിന്‍റെയുംമാത്രം വ്യക്തിത്വമായല്ലാതെ രാമായണത്തിലെ ഇതിഹാസനായികയെ യോദ്ധാവ്, രാഷ്‌ട്രതന്ത്രജ്ഞ, നേതാവ് എന്നീ നിലകളിൽ അവതരിപ്പിക്കുകയാണ് സീതയിൽ. കളരിപ്പയറ്റ്, കഥകളി, ഭരതനാട്യം, കഥക്, സത്രിയ കലാരൂപങ്ങളുടെ സമന്വയം സീതയിൽ ദൃശ്യമാകും. 70 മിനിറ്റ് ദൈർഘ്യമുള്ള നാടകം ബെൽരാജ് സോണിയാണ് സംവിധാനം ചെയ്തിട്ടുള്ളത്.

ടി.വി. ബാലകൃഷ്‌ണനാണു തിയേറ്റർ കൺസൾട്ടന്‍റ്, സംഗീതം: പി.കെ. സുനിൽകുമാർ, ലൈറ്റ്സ്: ഷൈമോൻ ചേലാട്, മേക്കപ്പ്: നിപിൻ ഉണ്ണി, വസ്ത്രാലങ്കാരം: ആര്യ ജാനകി എന്നിവർ നിർവഹിച്ചിരിക്കുന്നു. പത്രസമ്മേളനത്തിൽ ബൽരാജ് സോണി, ജോജി സ്വാമിനാഥൻ, ടി.വി. ബാലകൃഷ്ണ‌ൻ എന്നിവരും പങ്കെടുത്തു.