ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നലെ 139 വിവാഹങ്ങൾ നടന്നു. ദേവസ്വം വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ വിവാഹത്തിനെത്തിയവരും ഭക്തജനങ്ങളുമായി നടപ്പുര നിറഞ്ഞു.

വധൂവരന്മാർ മണ്ഡപത്തിലേക്കെത്താൻ ബുദ്ധിമുട്ടി. വിവാഹങ്ങൾ കൂടുതലുള്ള ദിവസങ്ങളിൽ സാധാരണ ദേവസ്വം മുന്നൊരുക്കം നടത്താറുണ്ട്. കിഴക്കേ നടപ്പുരയിൽ വൺവേ സംവിധാനം ഏർപ്പെടുത്തുന്നതിനാൽ വിവാഹത്തിനെത്തുന്നവർക്ക് തിരക്കനുഭവപ്പെടാതെ വിവാഹമണ്ഡപത്തിലെത്താനാകും. കൂടുതൽ പോലീസിനേയും നിയോഗിക്കാറുണ്ട്. എന്നാൽ ഇന്നലെ ഈ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ല.

സെക്യൂരിറ്റി മാത്രമാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. നാലു വിവാഹമണ്ഡപങ്ങളിലുമായാണു വിവാഹങ്ങൾ നടന്നത്. ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.