പറവൂർ: വീട്ടിൽ ചാരായം സൂക്ഷിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെടാമംഗലം വലിയപറമ്പിൽ രാജീവിനെ(54)യാണ് എക്സൈസ് സംഘം പിടികൂടിയത്. അഞ്ചര ലിറ്റർ ചാരായം ഇവിടെനിന്നും കണ്ടെടുത്തു.

വിഷു-ഈസ്‌റ്റർ ആഘോഷങ്ങൾ പ്രമാണിച്ചാണ് ഇയാൾ ചാരായം വാറ്റിയതെന്നും സ്വന്തം ഉപയോഗത്തിനായി ഇയാൾ ചാരായം വാറ്റുന്നതു പതിവായിരുന്നെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

പെയിന്‍റിംഗ് തൊഴിലാളിയായ രാജീവിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം.ഒ. വിനോദിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.