മുണ്ടക്കയം: പഞ്ചായത്തിന്‍റെ 2025-26 വർഷത്തെ 11.98 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വികസന സെമിനാർ അവതരിപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി സ്‌ക്വയറും ശില്പവും സ്ഥാപിക്കും. വയോജനങ്ങൾക്ക് മിണ്ടാനും പറയാനും ഒരിടം, യുവജനങ്ങൾക്ക് എല്ലാ മാസവും തൊഴിൽമേളകൾ, പ്രൈമറി വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണം കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കുവാനുള്ള നിർദേശം, കർഷകർക്ക് വേനൽ മധുര പദ്ധതിയായി തടങ്ങളിൽ തണ്ണിമത്തൻ തുടങ്ങിയ നൂതന പദ്ധതികൾ വികസനരേഖ വിഭാവനം ചെയ്യുന്നു.

പഞ്ചായത്ത്‌ പ്രസിഡന്‍റ് രേഖ ദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് അജിത രതീഷ്, ജില്ല പഞ്ചായത്തംഗം പി.ആർ. അനുപമ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. പഞ്ചായത്തംഗം ഷിജി ഷാജി അധ്യക്ഷത വഹിച്ചു.