കോട്ടയത്ത് കാറ്റ്, മഴ... വ്യാപക നാശം
Wednesday, July 17, 2024 2:16 AM IST
കോട്ടയം: ശക്തമായ കാറ്റിലും മഴയിലും കോട്ടയത്തും പരിസരത്തും വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പമെത്തിയ കാറ്റാണ് നാശം വിതച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയാണ് ജില്ലയില്‍ പരക്കെ പെയ്തത്. വൈകുന്നേരത്തോടെ മഴ ശക്തിപ്പെട്ടു. ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി കെട്ടിടത്തിലേക്ക് മരം വീണു കെട്ടിടം ഭാഗികമായി തകര്‍ന്നു. മുട്ടമ്പലത്ത് റോഡിലേക്ക് വന്‍മരം കടപുഴകി. ചിങ്ങവനത്ത് വീടിനു മുകളിലേക്ക് മരം വീണു വീടു തകര്‍ന്നു.

കോട്ടയം-കുമളി റോഡില്‍ കഞ്ഞിക്കുഴി ജംഗ്ഷനു സമീപം കഴിഞ്ഞ രാത്രി കൂറ്റന്‍ തണല്‍മരം ഒടിഞ്ഞു വീണു വലിയ നാശമാണുണ്ടായത്. ഭവനനിര്‍മാണ ബോർഡ് ഓഫീസിന്‍റെ മുമ്പില്‍ ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തെ മരമാണ് ഒടിഞ്ഞുവീണത്. വൈദ്യുതി ലൈനുകളും തകര്‍ന്നു. 11 കെവിയുടെ പോസ്റ്റുകളാണ് ഒടിഞ്ഞത്. രണ്ടു പോസ്റ്റുകള്‍ ഒടിയുകയും ആറു പോസ്റ്റുകള്‍ ചെരിയുകയും ചെയ്തു.

കഞ്ഞിക്കുഴിയിലെ വ്യാപാരസ്ഥാപനത്തിന്‍റെ പരസ്യകമാനവും കാറ്റില്‍ പൊട്ടിവീണു. പാര്‍ക്കു ചെയ്തിരുന്ന കാറിനു മുകളിലേക്കാണ് പതിച്ചത്. കാറിന്‍റെ ചില്ലു തകര്‍ന്നു. ഈരയില്‍ കടവ് -മണിപ്പുഴ ബൈപാസിലും മരം വീണു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തടസങ്ങൾ നീക്കം ചെയ്തത്.

കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ കാഞ്ഞിരമുത്തശി നിലംപാെത്തി

അയ്മനം: അഞ്ചു നൂറ്റാണ്ടിലധികം കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് തണലേകിയ കാഞ്ഞിരമരം കടപഴുകി വീണു. കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്.


ക്ഷേത്രത്തിന്‍റെ നടപ്പന്തലും കൺവൻഷൻ പന്തലും പൂർണമായി തകരുകയും ആനക്കൊട്ടിലിനു ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് സുജിത് എസ്. നായർ അറിയിച്ചു.

പള്ളത്തും ചോഴിയക്കാട്ടും മരം കടപുഴകി വീണ് നാശം

ചിങ്ങവനം: പള്ളത്തും ചോഴിയക്കാട്ടും മരം വീണ് വാഹനങ്ങൾക്കും വീടിനും നാശനഷ്ടം. പള്ളം അട്ടിക്കടവിൽ റോഡിലേക്കു വീണ മരമാണ് വാഹനങ്ങൾ തകർത്തത്. റോഡിൽ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങൾക്കു മുകളിലേക്ക് മരം വീഴുകയായിരുന്നു. ഒരു വാഹനം പൂർണമായും തകർന്ന നിലയിലാണ്. ഈ സമയം റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

ചോഴിയക്കാട് അയൽവാസിയുടെ പുരയിടത്തിൽനിന്ന പന കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ചോഴിയക്കാട് ഹരിവിഹാറിൽ ലതാ വിജയന്‍റെ വീടിന് മുകളിലേക്കാണ് വീണത്. സംഭവം നടക്കുന്നതിനു അല്പം മുന്പ് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വീടിന്‍റെ മേൽക്കൂരയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

വീടിന്‍റെ അടുക്കള ഇടിഞ്ഞുതാണു

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം വീടിന്‍റെ അടുക്കള ഇടിഞ്ഞുതാണു. കുറ്റിക്കാട് പുത്തൻവീട്ടിൽ പി.കെ. റെജിയുടെ വീടിന്‍റെ അടുക്കളയാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ന് തകർന്നത്. അടുക്കളയുടെ ഒരു ഭാഗവും, മുറിയുടെ ഒരു ഭാഗവും ഇടിഞ്ഞ് താണിട്ടുണ്ട്. റെജിയുടെ അമ്മയും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.