കസ്തൂരിരംഗൻ റിപ്പോർട്ട്: സംസ്ഥാന സർക്കാരിന്‍റെ ഇരട്ടത്താപ്പ് വ്യക്തമെന്നു കിഫ
Monday, August 26, 2024 1:35 AM IST
പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ പരിധിയിൽനിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്ന സർക്കാർഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്‍റെ പരിസ്ഥിതിവകുപ്പ് വെബ്സൈറ്റിൽ കള്ളക്കളി തുടരുന്നെന്നു കിഫ.

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു ഭൂപടവും അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു ഭൂപടവും അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാരിന്‍റെ കള്ളക്കളിയെന്നും കേരള ഇൻഡിപെന്‍റൻഡ് ഫാർമേഴ്സ് അസോസിയേഷൻ ആരോപിച്ചു.

വില്ലേജ് അതിർത്തി മനസ്സിലാക്കാനാണു വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുള്ള ഭൂപടം പുറത്തുവിട്ടതെന്നാണ് പരിസ്ഥിതിവകുപ്പ് പറയുന്നത്. എന്നാൽ ഈ മാപ്പ് പരിശോധിക്കുമ്പോൾ പല വില്ലേജുകളിലും വില്ലേജ് അതിർത്തിയിലൂടെയല്ല ഇഎസ്എ അതിർത്തി പോയിരിക്കുന്നതെന്നു കാണാം.

പാലക്കയം വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിന്‍റെ പള്ളിപ്പടി, വർമ്മങ്കോട്, ഇരുമ്പകച്ചോല പ്രദേശങ്ങളിൽ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത പൊറ്റശ്ശേരി ഒന്ന് വില്ലേജിൽ ഉൾപ്പെടുന്ന ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിന്‍റെ ഭാഗങ്ങളും ജനവാസമേഖലകളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നുതന്നെ വില്ലേജ് അതിർത്തി അറിയാനായിട്ടാണു രണ്ടു ഭൂപടങ്ങൾ നൽകിയിരിക്കുന്നത് എന്നവാദം തെറ്റാണെന്നു വ്യക്തമാക്കുന്നു.

എന്നുമാത്രമല്ല കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ലിസ്റ്റ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള മാപ്പുകൾ പുറത്തിറക്കേണ്ടതു നിയമപരമായി സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയുമാണെന്നു ഭാരവാഹികൾ പറഞ്ഞു.

്ചുജനത്തിന്‍റെ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുമായാണ് കിഫ രംഗത്തുവരുന്നത്. ജില്ലയിൽ ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മലപ്പുറം ജില്ലയുടെ അതിർത്തിയായ അട്ടപ്പാടിയിലെ പാടവയൽ മുതൽ തൃശൂർ ജില്ലയുടെ അതിർത്തിയായ കിഴക്കഞ്ചേരി വില്ലേജിലെ പാലക്കുഴി വരെ ഇഎസ്എ മാപ്പിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ജനവാസമേഖലകളുടെ വിവരങ്ങളാണ് കിഫ പുറത്തുവിട്ടത്.


1. അട്ടപ്പാടിയിലെ പൂടൂർ ,അഗളി ,ഷോളയൂർ പഞ്ചായത്തുകളിലെ ആറു വില്ലേജുകളും പൂർണമായി ഉൾപ്പെടുന്നു.

2. തെങ്കര ,കാഞ്ഞിരപ്പുഴ ,തച്ചമ്പാറ ,കരിമ്പ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലക്കയം വില്ലേജിലെ ജനവാസമേഖലകളായ മെഴുകുമ്പാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല, പള്ളിപ്പടി, വെള്ളത്തോട്, കൊരണകുന്ന്, ഇരുമ്പകച്ചോല, പാലക്കയം, അച്ചിലിട്ടി, മൂന്നേക്കർ, മീൻവല്ലം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

3. പുതുപ്പരിയാരം ഒന്ന്, മലമ്പുഴ ഒന്ന് ,പുതുശേരി വില്ലേജുകളിലെ പുളിയമ്പുള്ളി, നൊച്ചൂപ്പള്ളി, കയ്യറ, ഞാറക്കോട്, ധോണി, അട്ടപ്പള്ളം ടോൾ പ്ലാസ, കനാൽ പിരിവ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്), അഹല്യ ക്യാമ്പസ് എന്നീ പ്രദേശങ്ങളും ഭൂപടത്തിൽ ഉൾപ്പെടുന്നു.

4. നെല്ലിയാമ്പതി വില്ലേജ് പൂർണമായും, മുതലമട ഒന്ന്, രണ്ട്, കിഴക്കഞ്ചേരി ഒന്ന് എന്നീ വില്ലേജുകളിലെ ഗോവിന്ദാപുരം, മീങ്കര, പരുത്തിക്കാട്, മുതലമട മംഗോ സിറ്റി, ചെമ്മണാമ്പതി, കണിച്ചിപരുത, ആരോഗ്യപുരം, പനംകുറ്റി, പാലക്കുഴി പ്രദേശങ്ങളും ഉൾപ്പെടുന്നു.

നിലവിൽ നൽകിയിരിക്കുന്ന രണ്ടു ഭൂപടങ്ങളിൽ ഏതാണ് അന്തിമമായി ഉപയോഗിക്കാൻ പോകുന്നതെന്നു ചോദിക്കുമ്പോൾ സംസ്ഥാന സർക്കാരിനു ഉത്തരമില്ലാത്ത അവസ്ഥയാണെന്നും കിഫ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. അന്തിമമായി ഉപയോഗിക്കുന്ന ഭൂപടംമാത്രം പ്രസിദ്ധീകരിച്ച് കർഷകരുടെ ആശങ്ക ദൂരീകരിക്കണമെന്നും കിഫ ജില്ലാ പ്രസിഡന്‍റ് സണ്ണി കിഴക്കേക്കര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.