ചങ്ങനാശേരി: ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ച കൊങ്കണ്‍ റൂട്ടിലോടുന്ന രണ്ടു ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഇന്ന് സ്വീകരണം നൽകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. രാവിലെ 10ന് ചങ്ങനാശേരിയിലെത്തുന്ന കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസിനാണ് എംപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.

22653/ 22654 തിരുവനന്തപുരം- ഹസ്രത് നിസാമുദിന്‍-തിരുവന്തപുരം വീക്ക്‌ലി എക്‌സ്പ്രസ്, 122021 / 12202 കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് ചങ്ങനാശേരിയില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

ചങ്ങനാശേരിയില്‍നിന്നും കൊങ്കണ്‍ പാതയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന തീരുമാനമാണ് റെയില്‍വേ മന്ത്രാലയത്തില്‍നിന്നും ഉണ്ടായിരിക്കുന്നത്. ചങ്ങനാശേരിയിലെ യാത്രക്കാര്‍ ആലപ്പുഴയിലും കോട്ടയത്തുമെത്തിയാണ് കൊങ്കണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്തിരുന്നത്.

ഗോവയിലെ സെന്‍റ് ഫ്രാന്‍സിസ് സേവ്യറുടെ ദേവാലയത്തിലേക്ക് പോകുന്ന ചങ്ങനാശേരിയില്‍നിന്നുള്ള നൂറുകണക്കിനു തീര്‍ഥാടകര്‍ക്ക് സ്റ്റോപ്പ് ഗുണം ചെയ്യും. ക്രൈസ്തവ വിശ്വാസികളായ തീര്‍ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.