ആനക്കല്ല്-പൊടിമറ്റം റോഡിൽ കാടുകയറി; കാൽനടയാത്ര ദുരിതത്തിൽ
1463825
Friday, October 25, 2024 5:33 AM IST
കാഞ്ഞിരപ്പള്ളി: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം നവീകരിച്ച ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി കാൽനട യാത്ര ദുരിതത്തിലാകുന്നു.
രണ്ടുവര്‍ഷം മുന്‍പാണ് 2.91 കോടി രൂപ ചെലവഴിച്ചു റോഡ് നവീകരിച്ചത്. നിര്‍മാണത്തിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍, റോഡിന്റെ ഇരുവശങ്ങളിലും കാട് വളര്‍ന്നു നില്ക്കുന്ന നിലയിലാണിപ്പോള്‍. പ്രഭാത സവാരിക്കാര്‍, പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി, എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലേക്കു പോകുന്നവരടക്കം നിരവധി കാല്‍നടയാത്രക്കാരുള്ള റോഡില്‍ ഇതുമൂലം യാത്ര ദുരിതത്തിലായിരിക്കുകയാണ്.
താഴ്ചയുള്ള ഭാഗത്തേക്ക് അപകട മുന്നറിയിപ്പിനായി സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ കമ്പികളും റിഫ്ളക്ടര് ലൈറ്റുകളും കാടുകയറി മൂടിയ നിലയിലാണ്. കാടുകയറിക്കിടക്കുന്നതിനാലും പരിസരത്ത് ജനവാസം കുറവായതിനാലും വാഹനങ്ങളിലടക്കം കൊണ്ടുവന്ന് മാലിന്യം തള്ളുന്ന സംഭവവുമുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
പ്രഭാതസവാരിക്കാര്‍ നടന്നു പോകുന്നതിനിടെ വിഷപ്പാമ്പുകളടക്കം കാടുകളില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യവുമുണ്ടായതായി യാത്രക്കാര്‍ പറയുന്നു. ജനവാസമില്ലാത്ത മേഖലയില്‍ കുറുനരിയുടെ ശല്യവുമുണ്ട്. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതും യാത്രാക്ലേശത്തിനു കാരണമാകുന്നുണ്ട്.
കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ഈരാറ്റുപേട്ട റോഡില്‍നിന്നു പൊന്മല വഴി ദേശീയപാത 183ല്‍ പൊടിമറ്റത്ത് എളുപ്പമാര്‍ഗം എത്താവുന്ന ബൈപാസ് റോഡായിട്ടാണ് ഇതു മുന്‍പ് നവീകരിച്ചത്. പാതയോരത്തെ കാട് വെട്ടിത്തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.