പാലാ: മിലന്‍ സാബുവിന്‍റെ മിന്നുന്ന പ്രകടനം അമ്മ ഷീജ സാബുവെന്ന വീട്ടമ്മയുടെ കണ്ണു നനച്ചു. പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മിലന്‍ സാബു പോള്‍വോൾട്ടില്‍ റിക്കാർഡ് ചാട്ടമാണ് (4.10) കാഴ്ചവച്ചത്. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കൊല്ലംപറമ്പില്‍ സാബു-ഷീജ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മിലന്‍.

പിതാവ് സാബു 11 വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ മരണപ്പെട്ടു.പിന്നീട് അമ്മ ഷീജയായിരുന്നു മിലനും സഹോദരി മെല്‍ബയ്ക്കും സഹോദരന്‍ മെല്‍ബിനും എല്ലാറ്റിനും കൂട്ട്. ഏഴ് മാസം മുന്‍പാണ് പുറംവേദനയുടെ രൂപത്തില്‍ ഷീജയില്‍ കാന്‍സറെത്തിയത്. ഇപ്പോള്‍ ചികിത്സയിലാണ്.

മുടിയൊക്കെ കൊഴിഞ്ഞ് അവശതയിലാണെങ്കിലും മകന്‍റെ പ്രകടനം കാണാന്‍ ഷീജ ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മിലന്‍റെ ചേച്ചി മെല്‍ബയും പോള്‍വോള്‍ട്ട് താരമാണ്.ചേട്ടന്‍ മെല്‍ബിന്‍ കിടങ്ങൂര്‍ സെന്‍റ് മേരീസ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.