തളിപ്പറമ്പ്: പറശിനിക്കടവ്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിൽ കഞ്ചാവ് വലിക്കുന്നതിനിടെ അഞ്ചുപേർ പിടിയിൽ.

പറശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ. ആദിത്ത് (30), പി.എ. ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയിലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

തളിപ്പറമ്പ് പാളയാട്, റോഡിലെ വിഎ റസിഡന്‍സിയില്‍ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു.