സിഐഎസ്എഫ് സംഘം ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ ബാഗേജുകളെല്ലാം സ്ക്രിനിംഗ് നടത്തി സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി.
വ്യാജസന്ദേശം നൽകിയ ഷുഹൈബ് ഭാര്യയ്ക്കും മകൾക്കുമൊപ്പം ഈ വിമാനത്തിൽ പോകാൻ വരുന്നുണ്ടായിരുന്നു. വിമാനം വൈകിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു വ്യാജ ബോംബ് ഭീഷണി നൽകിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്തു നിന്നാണ് ഷുഹൈബിനെ സിഐഎസ്എഫ് കസ്റ്റഡിലെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യയും മകളും ഈ പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിട്ടുണ്ടെന്നാണു വിവരം.