ബയോമെഡിക്കൽ ഉപകരണ വികസനത്തിന്‍റെ ദേശീയ ഹബ്ബായി കേരളം മാറുമെന്ന് വിദഗ്ധർ
Sunday, September 29, 2024 1:49 AM IST
തിരുവനന്തപുരം: കേരളത്തിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളും കരുത്തുറ്റ ആരോഗ്യ സംരക്ഷണ സംവിധാനവും ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളും ബയോമെഡിക്കൽ ഉത്പന്ന വികസനത്തിൽ ഏറെ പ്രയോജനപ്പെടുന്ന ഘടകങ്ങളാണെന്ന് കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സംഘടിപ്പിക്കുന്ന ബയോകണക‌്ട് 2.0യിൽ വ്യവസായപ്രമുഖർ ചൂണ്ടിക്കാട്ടി. ബയോമെഡിക്കൽ ഉപകരണ വികസനത്തിൽ കേരളം വൈകാതെ ദേശീയതലത്തിൽ മുൻനിരയിലെത്തുമെന്ന് അവർ പറഞ്ഞു.

നല്ല വിദ്യാഭ്യാസമുള്ള തൊഴിലാളികളും പ്രകൃതിദത്ത റബറിന്‍റെ ലഭ്യതയും ഉൾപ്പെടെയുള്ള സ്വാഭാവിക ഘടകങ്ങൾ കേരളത്തിലെ മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സിഇഒ സന്തോഷ് കുമാർ പറഞ്ഞു.

നിലവിൽ, ഇന്ത്യയിലെ മെഡിക്കൽ ഉപകരണങ്ങളിൽ 70 ശതമാനം ഇറക്കുമതി ചെയ്യുന്നവയാണ്. ആഭ്യന്തരമായി നിർമിക്കുന്ന 33 ശതമാനത്തിൽ 20 ശതമാനം കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നത് ഈ വ്യവസായത്തിന് കേരളത്തിലുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അഗപ്പെ ഡയഗ്നോസ്റ്റിക്സിലെ തോമസ് ജോണ്‍ പറഞ്ഞു.

നൂതന മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് അനിവാര്യമായ അർധചാലകങ്ങൾ നിർമിക്കുന്ന കന്പനികളുടെ അഭാവം ഈ മേഖലയിലെ ഒരു പ്രധാന വിടവാണെന്ന് വിൻവിഷ് ടെക്നോളജീസ് സിഒഒ പയസ് വർഗീസ് ചൂണ്ടിക്കാട്ടി.


വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം, ടെക്നോപാർക്ക് ബയോ 360 ലൈഫ് സയൻസ് പാർക്ക്, ഐഎസ്ആർഒ, ബ്രഹ്മോസ്, മെഡിക്കൽ ടെക്നോളജി പാർക്ക് തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം ബയോമെഡിക്കൽ ക്ലസ്റ്റർ വികസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി തിരുവനന്തപുരത്തെ മാറ്റുന്നുണ്ടെന്ന് പയസ് വറുഗീസ് പറഞ്ഞു.

ഇതിനകം 85 കന്പനികളെയും 357 സ്റ്റാർട്ടപ്പുകളെയും ഒരുമിച്ചു കൊണ്ടുവന്ന് 8,722 കോടി രൂപയുടെ വാർഷിക വരുമാനം ഉണ്ടാക്കിയ കേരള മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം സ്ഥാപിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങളെ സെഷൻ അഭിനന്ദിച്ചു.

2027ഓടെ 300 കന്പനികളും 16,600 കോടി രൂപയുടെ വരുമാനവുമാണ് ലക്ഷ്യം. 2032ഓടെ 3,500 സ്റ്റാർട്ടപ്പുകളും 34,750 കോടി വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ യുസിഎസ്എഫ് സർജിക്കൽ ഇന്നൊവേഷൻസ് പ്രോഗ്രാം ഡയറക‌്ടർ ഡോ. ഉഷ തെക്കേടത്ത്, കെഎൽഐപി ഡയറക‌്ടറും കേരള മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം സ്പെഷൽ ഓഫീസറുമായ സി. പദ്മകുമാർ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.