സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
Sunday, September 29, 2024 1:49 AM IST
തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരേ സിപിഐ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി.

തൃശൂർ പൂരം അലങ്കോലമായ സമയത്തു ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നൽകിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽനിന്നു തിരുവന്പാടി ദേവസ്വം ഓഫീസിലേക്കു സേവാഭാരതിയുടെ ആംബുലൻസിലാണ്

സുരേഷ് ഗോപി എത്തിയത്. ആംബുലൻസിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിനുവേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി.


മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്കു സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സിപിഐ പറയുന്നത്.

സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ.പി. സുമേഷാണ് പരാതി നൽകിയത്. സംഭവത്തിൽ ജോയിന്‍റ് ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.